അയോധ്യ: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണ നീക്കങ്ങൾ ചടുലം. ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ ഈ മാസം 18ന് അയോധ്യയിൽ യോഗം ചേരും. ക്ഷേത്ര നിർമ്മാണമായിരിക്കും യോഗത്തിന്റെ മുഖ്യ അജണ്ടയെന്ന് ട്രസ്റ്റ് വക്താവ് മഹന്ത് കമൽ നയൻ ദാസ് അറിയിച്ചു. സാമൂഹിക അകലം പാലിച്ച് കൊവിഡ് മാർഗ്ഗ നിർദ്ദേശ പ്രകാരമായിരിക്കും യോഗമെന്ന് അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്ര നിർമ്മാണത്തിന്റെ ഔപചാരികമായ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചതായി നൃത്യ ഗോപാൽ ദാസ് അറിയിച്ചു. ക്ഷേത്ര നിർമ്മാണം പൂർത്തിയാകുന്നതു വരെ രാം ലല്ലയുടെ വിഗ്രഹം മാനസ ഭവനിലെ താത്കാലിക ക്ഷേത്രത്തിനുള്ളിൽ തുടരുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
അയോധ്യാ കേസിൽ കഴിഞ്ഞ നവംബർ 9ആം തീയതിയിലെ അനുകൂല വിധിയെ തുടർന്ന് ക്ഷേത്ര നിർമ്മാണത്തിനുള്ള ശ്രമങ്ങൾ സജീവമായിരുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ മാർച്ചിൽ രാം ലല്ലയുടെ വിഗ്രഹം താത്കാലിക ക്ഷേത്രത്തിനുള്ളിലേക്ക് മാറ്റിയത്.
Discussion about this post