കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളിലൊരാളായ സരിത്തിനെ ജൂലൈ 15 വരെ കസ്റ്റഡിയിൽ വിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് സരിത്തിനെ കസ്റ്റഡിയിൽ വിട്ടത്.
കേസിന്റെ തുടരന്വേഷണത്തിന് സരിത്തിന്റെ കസ്റ്റഡി അനിവാര്യമാണെന്ന കസ്റ്റംസിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. സരിത്തിന്റെ ഫോണിന്റെ കോള്‍ റെക്കോഡ് വിശദാംശങ്ങള്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍നിന്ന് സ്വര്‍ണക്കടത്തില്‍ പങ്കാളികളായവരെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനുണ്ട്. ഇതിന് സരിത്തിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിക്കുകയായിരുന്നു.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകളും തെളിവുകളും സരിത്ത് നശിപ്പിച്ചിട്ടുണ്ട്. ഫോൺ രേഖകൾ ഇയാൾ ഫോർമാറ്റ് ചെയ്തിട്ടുണ്ട്. ഇത് വീണ്ടെടുക്കാന്‍ ഫോറന്‍സിക് വിദഗ്ധരുടെയും സൈബര്‍ വിദഗ്ധരുടെയും സഹായം ആവശ്യമുണ്ടെന്നും അതിനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്നും കസ്റ്റംസ് വ്യക്തമാക്കി.
അങ്കമാലിയിലെ കോവിഡ് പരിശോധനാകേന്ദ്രത്തില്‍ പരിശോധന നടത്തി കോവിഡ് ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയതിനു ശേഷമായിരുന്നു സരിത്തിനെ കോടതിയിൽ ഹാജരാക്കിയത്.
Discussion about this post