ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിട്ട രണ്ട് ഖാലിസ്ഥാൻ ഭീകരരെ കാനഡ സർക്കാർ നോ ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.സിഖ് വിഘടനവാദികളെ ഉപയോഗിച്ച് ഇന്ത്യയിൽ ഭീകരവാദം വിതയ്ക്കാൻ ഇപ്പോഴും പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ശ്രമിയ്ക്കുന്നുവെന്ന കനേഡിയൻ പോലീസിന്റേയും രഹസ്യാന്വേഷണ ഏജൻസിയുടേയും റിപ്പോർട്ട് പ്രകാരംഭഗത് സിംഗ് ബ്രാർ, പർവ്‌കർ സിംഗ് ദുലായ് എന്നിവരെയാണ് കനേഡിയൻ രഹസ്യാന്വേഷണ ഏജൻസികൾ വിമാനയാത്രാ കരിമ്പട്ടികയിൽപ്പെടുത്തിയത്.
ഭഗത് സിംഗ് ബ്രാർ പർവ്‌കർ സിംഗ് ദുലായ് എന്നിവർ ഭീകരവാദം വളർത്തുന്നുവെന്നും ഖാലിസ്ഥാൻ വിഘടനവാദത്തിലൂടെ ഇന്ത്യയ്ക്ക് നേരേ ആക്രമണങ്ങൾ നടത്താനും ആയുധശേഖരം നടത്താനും പദ്ധതിയിടുന്നതായും ആണ് കനേഡിയൻ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാകിസ്ഥാൻ ഐ എസ് ഐയിൽ നിന്ന് പണം പറ്റിയാണ് ഇവർ ഭീകരപ്രവർത്തനം അഴിച്ചുവിടുന്നതെന്നും കനേഡിയൻ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇരുവരും പാകിസ്ഥാൻ സന്ദർശിച്ചതായും രേഖകളുണ്ട്.
സിഖ് വിഘടനവാദിയായിരുന്ന ജർണൈൽ സിംഗ് ഭിന്ദ്രൻ വാലയുടെ ബന്ധുക്കളാണ് ഇവർ.കാനഡയിലെ സിഖ് സമൂഹത്തിൽ പാകിസ്ഥാൻ ചാരന്മാർ വളരെക്കാലമായി പ്രവർത്തിക്കുന്നുണ്ടെന്ന് അനേക കാലങ്ങളായി ഇന്ത്യൻ ഏജൻസികൾ അറിയിച്ചിരുന്നു.
Discussion about this post