ബംഗളൂരു : സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കോൾ ലിസ്റ്റിൽ കേരള പോലീസിലെ ഏറ്റവും ഉന്നതനായ ഓഫിസറും.ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ തെളിവുകൾ എൻഐഎക്ക് ലഭിച്ചതായാണ് സൂചന.ന്യൂസ് 18 വാർത്താ ചാനലാണ് ഈ റിപ്പോർട്ട് പുറത്തു വിട്ടത്.
ജൂലൈ 5 വൈകുന്നേരം 3:15 ന് സ്വപ്നയുടെ ഫോൺ സ്വിച്ച് ഓഫ് ആയതാണ്.അതിനു മുൻപുള്ള കോൾ ലിസ്റ്റിലാണ് ഈ പ്രമുഖന്റെ നമ്പറുള്ളതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കർണാടകയിൽ നിന്നാണ് സ്വപ്നയെ പിടികൂടിയത്.അതു കൊണ്ടു തന്നെ, ഉന്നതരുടെ സഹായമില്ലാതെ സംസ്ഥാന അതിർത്തി മുറിച്ചുകടക്കാൻ പറ്റില്ലെന്ന ശക്തമായ ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് ഈ വിവരം പുറത്തു വരുന്നത്.
Discussion about this post