ഡൽഹി: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതിയായ ഫാസിൽ ഫരീദിന്റെ മൊഴി ഫോൺ വഴി എടുത്ത് കസ്റ്റംസ്. എന്നാൽ ഇയാൾ വിവരങ്ങളൊന്നും വിട്ടു പറഞ്ഞില്ലെന്നാണ് സൂചന.
ഫാസിൽ ഫരീദിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനാൽ സുഹൃത്തിന്റെ ഫോൺ വഴിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ മൊഴിയെടുത്തത്. പല ചോദ്യങ്ങൾക്കും ഇയാൾ കൃത്യമായ ഉത്തരം നൽകിയില്ല, എന്നാൽ ഇയാളിൽ നിന്നും ചില വിശദാംശങ്ങൾ കസ്റ്റംസിന് ലഭിച്ചതായാണ് സൂചന.
ഫാസിലാണ് തിരുവനന്തപുരത്തേക്ക് സ്വർണ്ണം അയച്ചതെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. സ്വർണക്കടത്തിൽ സാമ്പത്തിക നിക്ഷേപം നടത്തിയിട്ടുള്ള റമീസിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ ഭീകരവാദ ബന്ധങ്ങളും അന്വേഷിച്ചു വരികയാണ്.
അതിനിടെ ഫാസിൽ ഫരീദിനെ ഇന്ത്യക്ക് കൈമാറാൻ യുഎഇയോട് ആവശ്യപ്പെടാനുള്ള സാദ്ധ്യത തെളിഞ്ഞു. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും സൂചനയുണ്ട്.
Discussion about this post