ഡൽഹി : അതിർത്തിയിൽ നിരീക്ഷണത്തിനായി ഇസ്രായേലിൽ നിന്നും യുഎസിൽ നിന്നും ഡ്രോണുകൾ വാങ്ങാൻ പദ്ധതിയിട്ട് ഇന്ത്യൻ സൈന്യം.അമേരിക്കൻ നിർമിത റാവെൻ, ഇസ്രായേൽ പ്രതിരോധ വകുപ്പിന്റെ സ്പൈക്ക് ഫയർ ഫ്ലൈ എന്നീ ഡ്രോണുകളാണ് കരസേന വാങ്ങുന്നത്.ചൈനീസ് അധിനിവേശ ശ്രമങ്ങൾ ശക്തമായതിനാൽ, അതിർത്തിയിൽ കർശന നിരീക്ഷണങ്ങൾ നടത്തുന്നതിന്റെ ഭാഗമായാണ് ഈ ഡ്രോണുകൾ ഇന്ത്യ വാങ്ങുന്നത്.
യു.എസ് നിർമിത റാവെൻ ഡ്രോണുകൾ 10 കിലോമീറ്റർ നിരീക്ഷണ പരിധിയുള്ളതാണ്.500 അടി ഉയരത്തിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ പറക്കാൻ ഇതിനു സാധിക്കും.ഫയർ ഫ്ലൈ എന്നറിയപ്പെടുന്ന ഇസ്രായേൽ നിർമ്മിത കാമികാസേ ഡ്രോണുകൾ ഒരേസമയം നിരീക്ഷണത്തിനും, ശത്രുസങ്കേതങ്ങൾ ആക്രമിക്കാനും ചാവേറാക്രമണത്തിനു പോലും കഴിവുള്ളതാണ്.ഇന്ത്യയുടെ നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്, അഥവാ ബ്ലാക്ക്യാറ്റ്സ് നിലവിൽ ഈ ഡ്രോൺ ഉപയോഗിക്കുന്നുണ്ട്.
Discussion about this post