തിരുവനന്തപുരം : കേരളത്തിൽ വീണ്ടും സമ്പൂർണ്ണ ലോക്ക്ഡൗണിന് സാധ്യത.രൂക്ഷമായ രോഗവ്യാപനമുള്ള പ്രദേശങ്ങൾ മാത്രം അടച്ചിട്ടിട്ടു കാര്യമില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ, എല്ലാ വശങ്ങളും പരിഗണിച്ച് മാത്രമേ എന്തെങ്കിലും തീരുമാനമെടുക്കൂ എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.
സംസ്ഥാനത്തെ രോഗികളിൽ 65.16 ശതമാനം പേർക്കും പ്രാദേശിക സമ്പർക്കത്തിലൂടെ ആണ് രോഗബാധ ഉണ്ടായിരിക്കുന്നത്.ഹോട്ട്സ്പോട്ടുകളുടെ എണ്ണം വർദ്ധിച്ചു 397 ആയി. രോഗവ്യാപനം രൂക്ഷമായിട്ടും അയൽ സംസ്ഥാനമായ കർണാടക ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടില്ല.സാമ്പത്തികസ്ഥിതിയ്ക്കു കൂടുതൽ പരിഗണന കൊടുത്താണ് കർണാടകയുടെ ഈ തീരുമാനം.കേരളത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഉണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളാണ് സംസ്ഥാന സർക്കാരിനെയും പിന്നോട്ട് വലിക്കുന്നത്.
Discussion about this post