തിരുവനന്തപുരം: സ്വർണ്ണക്കടത്തിന് പിന്നാലെ പ്രളയഫണ്ടിലും കൈയ്യിട്ട് വാരി സ്വപ്ന സുരേഷും സംഘവും കോടിക്കണക്കിന് രൂപ തട്ടിയതായി റിപ്പോർട്ട്. യു എ ഇ സർക്കാരുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികൾ സംസ്ഥാനത്ത് നടത്തിയ ഭവന നിർമ്മാണ പദ്ധതികളിലും ഇടനിലക്കാരിയായി സ്വപ്ന സരേഷ് കോടികൾ കമ്മീഷൻ കൈപ്പറ്റിയതായാണ് കസ്റ്റംസ് പ്രിവന്റീവ് സംഘം കണ്ടെത്തിയിരിക്കുന്നത്.
യു എ ഇയുലെ സന്നദ്ധ സംഘടന കേരളത്തിലെ ഭവന നിർമ്മാണത്തിനായി നൽകിയ സഹായത്തിലാണ് സ്വപ്‌നയും സംഘവും തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇരുപത് കോടിയോളം രൂപ ഇപ്രകാരം തട്ടിയെടുത്തതായാണ് റിപ്പോർട്ട്.
എന്നാൽ 1.38 കോടി പ മാത്രമാണ് ഇടനിലക്കാരിയായ കമ്മിഷൻ വകയിൽ താൻ കൈപ്പറ്റിയതെന്നാണ് സ്വപ്‌ന കസ്‌റ്റംസിൽ മൊഴി നൽകിയിരിക്കുന്നത്. ഈ തുക എവിടെയെന്ന ചോദ്യത്തിന് സ്വപ്ന വ്യക്തമായ മറുപടിയും നൽകിയിട്ടില്ല. യു എ ഇ യിലെ സന്നദ്ധ സംഘടന കേരളത്തിന്റെ പുനർ നിർമ്മാണത്തിനായി ആദ്യഘട്ടമെന്ന നിലയിൽ 20 കോടി രൂപയാണ് നൽകിയത്. വീടുകളും ചികിത്സാ സൗകര്യങ്ങളും ഒരുക്കാനായിരുന്നു ഇത്.
ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ സർക്കാരുമായി ധാരാണപത്രവും സംഘടന ഒപ്പുവച്ചിരുന്നു. എന്നാൽ, സംസ്ഥാനത്ത് എത്ര വീടുകളാണ് ഈ പദ്ധതി പ്രകാരം നിർമ്മിച്ചു നൽകിയതെന്ന് വ്യക്തമല്ല. ഒരു വീട് പൂർത്തിയാകുമ്പോൾ നിർമ്മാണച്ചെലവിന് ആനുപാതികമായാണ് കമ്മീഷൻ. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെയും വിളിച്ചുവരുത്തി സ്വപ്നയുടെ അക്കൗണ്ടിലെത്തിയ പണത്തെക്കുറിച്ചുള്ള വിവരങ്ങൾ തേടും. സ്വപ്ന പണം എന്തിന് ഉപയോഗിച്ചുവെന്നതും ബിനാമി ഇടപാടുകളും അന്വേഷണ സംഘം പരിശോധിക്കും.
പ്രളയ ഫണ്ടിന്റെ പേരിൽ ഇത്രയും വലിയ തട്ടിപ്പ് പ്രതികൾ നടത്തിയിട്ടും ഇതിനെക്കുറിച്ച് സംസ്ഥാന സർക്കാർ സംവിധാനങ്ങൾക്ക് ഇതേവരെ യാതൊരു സൂചനയും ലഭിക്കാതിരുന്നതും, സ്വർണ്ണക്കടത്ത് പുറത്താകുന്നത് വരെ ഇവർ മുഖ്യമന്ത്രിയുടെ ഓഫീസിൽ അടക്കം നിർബാധം കയറി ഇറങ്ങിയതും ദുരൂഹമാണ്.
Discussion about this post