കോഴിക്കോട് : അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണത്തെ സ്വാഗതം ചെയ്തു കൊണ്ടുള്ള പ്രിയങ്ക ഗാന്ധിയുടെ നിലപാടിൽ മുസ്ലിം ലീഗിന് അതൃപ്തി. രാമക്ഷേത്രത്തിന്റെ നിർമാണത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മുമ്പ് കോൺഗ്രസ് നേതാക്കളും രംഗത്ത് വന്നിരുന്നു.അതിന് പിന്നാലെയാണ് സൗഹൃദവും സാഹോദര്യവും ഉറപ്പിക്കുന്ന ഇന്ത്യയുടെ ദേശീയ ഐക്യത്തിന്റെ ആഘോഷമാണ് രാമക്ഷേത്രത്തിന്റെ ഭൂമിപൂജയെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തത്. ഇതേ തുടർന്ന് ഇക്കാര്യത്തിൽ എന്തു നിലപാട് സ്വീകരിക്കണമെന്ന് ചർച്ചചെയ്യാൻ മുസ്ലിം ലീഗിന്റെ ദേശീയ ഭാരവാഹികൾ നാളെ പാണക്കാട് അടിയന്തരയോഗം ചേരും.
പ്രിയങ്ക ഗാന്ധിയുടെ ഈ നിലപാടിൽ പാർട്ടിക്ക് യോജിപ്പില്ലെന്ന് ലീഗ് നേതാവും എംപിയുമായ ഇ.ടി മുഹമ്മദ് ബഷീർ പ്രതിഷേധം രേഖപ്പെടുത്തി.നാളെ കൂടുന്ന യോഗത്തിൽ പാർട്ടിയുടെ നിലപാട് ചർച്ച ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്.ഒരുപാട് നാളുകൾക്ക് ശേഷമാണ് ഗാന്ധി കുടുംബത്തിലെ ഒരംഗം അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണത്തെ സംബന്ധിച്ചുള്ള അഭിപ്രായം പരസ്യമായി രേഖപ്പെടുത്തുന്നത്.
Discussion about this post