വടക്കൻ കേരളത്തിൽ മഴ ശക്തമായതോടെ വ്യാപകമായ നാശനഷ്ടം ഉണ്ടാവുന്നു. വയനാട്ടിൽ രണ്ടു കുട്ടികൾ മരിച്ചു.അവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് തോണേക്കര കോളനിയിലെ ബാബുവിന്റെ മകൾ ആറുവയസ്സുകാരി ജ്യോതികയാണ് മരിച്ചത്. ശക്തമായ കാറ്റിലും മഴയിലും കടപുഴകി മരം കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.പരിക്കേറ്റ ബാബു മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കുറിച്യർമല വേങ്ങതോട് അഞ്ചു വയസ്സുകാരി ഉണ്ണിമായ തോട്ടിൽ വീണാണ് മരിച്ചത്. കളിക്കുന്നതിനിടെ വീടിനടുത്തുള്ള തോട്ടിൽ വീഴുകയായിരുന്നു.വയനാട് ജില്ലയിൽ മഴ അതിശക്തമാണ്.കാലാവസ്ഥ മുന്നറിയിപ്പ് കേന്ദ്രം ജില്ലക്ക് റെഡ് അലർട്ട് നൽകിയിട്ടുണ്ട്.16 ദുരിതാശ്വാസ ക്യാമ്പുകൾ മുൻകരുതൽ എന്ന നിലയിൽ തുറന്നിട്ടുണ്ട്.പെരിയാർ, ഭാരതപ്പുഴ, മീനച്ചിൽ, വളപട്ടണം, കുറ്റ്യാടി, അച്ചൻകോവിൽ, എന്നീ നദികളുടെ തീരത്തുള്ള ജില്ലകൾക്ക് കേന്ദ്ര ജലകമ്മീഷൻ വെള്ളപ്പൊക്ക ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post