തിരുവനന്തപുരം: മണ്ണിടിച്ചിൽ ദുരന്തമുണ്ടായി നിരവധി ജീവനുകൾ നഷ്ടപ്പെട്ട ഇടുക്കി രാജമലയിൽ മുഖ്യമന്ത്രി പോവാത്തത് വിവേചനപരമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.ലയങ്ങളിൽ താമസിക്കുന്ന വോട്ട് ബാങ്കല്ലാത്ത പാവപ്പെട്ടവരായതു കൊണ്ടാണോ മുഖ്യമന്ത്രി രാജമലയിലെ തോട്ടം തൊഴിലാളികളെ സന്ദർശിക്കാതിരിക്കുന്നതെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ ചോദിച്ചു.
മനുഷ്യത്വം എന്നൊന്നുണ്ടെങ്കിൽ ഭീകരമായ ദുരന്തം ഏറ്റുവാങ്ങിയ തോട്ടം തൊഴിലാളികളെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി പോവണം.നഷ്ടപരിഹാരത്തിൻ്റെ കാര്യത്തിലും സർക്കാർ രണ്ടു കണ്ണിലാണ് കരിപ്പൂർ, മൂന്നാർ അപകടങ്ങളെ കാണുന്നത്. ജീവന് രണ്ട് വിലയിടുന്നത് ശരിയല്ല.ചികിത്സാ സൗകര്യമില്ലാതിരുന്നതാണ് രാജമലയിലെ മരണസംഖ്യ ഉയർത്തിയത്.ദിവസങ്ങളോളം വൈദ്യുതി ഇല്ലാതിരുന്നതിനാൽ മൊബൈൽ ടവർ ഓഫായിരുന്നു.ഈ പാപഭാരത്തിൽ നിന്നും സർക്കാരിന് ഒഴിവാകാനാവില്ല. പ്രളയ ദുരിതാശ്വാസഫണ്ട് പുനരധിവാസത്തിന് ഉപയോഗിക്കണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Discussion about this post