ബംഗാൾ : പശ്ചിമബംഗാൾ രാഷ്ട്രീയത്തിൽ ശക്തമായൊരു ഹിന്ദു സാന്നിധ്യം ഉദയം ചെയ്തിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നു.സ്വാമി കൃപാകരാനന്ദ മഹാരാജിനെ ബംഗാളിലെ ഹിന്ദുത്വത്തിന്റെ പ്രതീകമായാണ് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. രാമകൃഷ്ണ മിഷനിൽ പ്രവർത്തിക്കുന്ന ഒരു സന്യാസിയാണ് ഡോക്ടർ കൂടിയായ സ്വാമി കൃപാകരാനന്ദ മഹാരാജ്.
ഡൽഹി എയിംസിൽ നിന്നുമെടുത്ത എം.ഡിയ്ക്കു ശേഷം അമേരിക്കയിൽ പോയി ഹൃദയ ശസ്ത്രക്രിയയിലും പ്രാഗൽഭ്യം നേടിയ ഭിഷഗ്വരനാണ് കൃപാകരാനന്ദ മഹാരാജ്. സദസ്സുകളെ കോരിത്തരിപ്പിക്കുന്ന പ്രസംഗവൈഭവമുള്ള സ്വാമി നല്ലൊരു സംഗീതജ്ഞൻ കൂടിയാണ്.മമതാ ബാനർജിയ്ക്ക് പ്രതിബന്ധം സൃഷ്ടിക്കാനുള്ളത്ര ഉഗ്രശോഭയുള്ള മുഖങ്ങളൊന്നും തൽക്കാലം ബംഗാൾ ബിജെപിയിലില്ല.ബിജെപി സംസ്ഥാന അധ്യക്ഷനായ ദിലീപ് ഘോഷ് ശക്തനായ ഒരു സംഘാടകനാണ്.എന്നാൽ, അഭ്യസ്തവിദ്യരായ ബംഗാളികൾ മമതയ്ക്ക് തുല്യനായ എതിരാളിയായല്ല ദിലീപിനെ കാണുന്നത്.
പക്ഷേ, സ്വാമിയുടെ വരവോടെ കാര്യങ്ങൾ കീഴ്മേൽ മറിയുമെന്നാണ് മാധ്യമങ്ങൾ വെളിപ്പെടുത്തുന്നത്.ബംഗാളിൽ ശക്തമായ ജനസ്വാധീനമുണ്ട് മഹാരാജിന്.സ്വാമി വിവേകാനന്ദനും ശ്രീരാമകൃഷ്ണ പരമഹംസനുമൊപ്പം ബംഗാളികൾ വീട്ടിൽ ഭക്തിപൂർവം സൂക്ഷിക്കുന്ന മറ്റൊരു ഫോട്ടോ സ്വാമി കൃപാകരാനന്ദ മഹാരാജിന്റെയാണ്.ഇത് വേണ്ട വിധത്തിൽ ഉപയോഗിച്ചാൽ, ബിജെപിക്ക് മമതാ ബാനർജിയെ നിഷ്പ്രയാസം പിടിച്ചുകെട്ടാൻ സാധിക്കും.ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് എന്ന കരുത്തനായ സന്യാസി ബിജെപിയുടെ തലവര നിയന്ത്രിക്കുന്നതു പോലെ, ബംഗാളിൽ ഹിന്ദുത്വത്തിന് പുനർജീവൻ കൊടുക്കാൻ മഹാരാജിന് സാധിക്കും.
Discussion about this post