തിരുവനന്തപുരം: സ്വർണ്ണക്കടത്ത് തുടങ്ങുന്നതിന് മുൻപേ സ്വപ്ന സുരേഷ് ലോക്കറുകൾ തുറന്നതായി സ്ഥിരീകരണം. 2018 നവംബറിലായിരുന്നു സ്വപ്ന ആദ്യമായി ലോക്കർ തുറന്നത്. എന്നാൽ സ്വർണ്ണ കള്ളക്കടത്ത് ആരംഭിച്ചത് 2019 ജൂലൈയിലാണ്.
ഈ ലോക്കറുകളുടെ താക്കോൽ സൂക്ഷിച്ചിരുന്നത് ചാർട്ടേർഡ് അക്കൗണ്ടന്റായ വേണുഗോപാലായിരുന്നു. എം ശിവശങ്കറാണ് ലോക്കർ തുടങ്ങാൻ സ്വപ്നക്ക് വേണുഗോപാലിനെ പരിചയപ്പെടുത്തുന്നത്. ശിവശങ്കറുടെ സുഹൃത്താണ് ചാർട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാൽ അയ്യർ. അനധികൃത ഇടപാടുകള്‍ക്ക് വേണ്ടിയാണ് ലോക്കര്‍ തുറന്നതെന്നാണ് നിഗമനം.
അതേസമയം ഈ ലോക്കർ വേണുഗോപാൽ പല തവണ തുറന്നതായി അന്വേഷണ സംഘത്തിൽ നിന്ന് വിവരം ലഭിച്ചു. ഇടപാടിലെ വേണുഗോപാലിന്റെ പങ്ക് അന്വേഷണ പരിധിയിൽ ഉണ്ട്. എന്നാൽ സ്വപ്നയുടെ ഇടപാടുകളിൽ പങ്കില്ലെന്നാണ് വേണുഗോപാലിന്റെ മൊഴി.
Discussion about this post