ജമ്മു കാശ്മീർ : ജമ്മുകശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഭീകരാക്രമണത്തിന് പുറകിലെ മൂന്നാമത്തെ ഭീകരനെയും സൈന്യം വധിച്ചു.പട്രോളിംഗ് പാർട്ടിക്ക് നേരെയുണ്ടായ ആക്രമണത്തിൽ 5 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.ഇതിനെ തുടർന്ന്, ഇന്നലെ രാത്രി വരെ നീണ്ട തിരച്ചിലിലാണ് ഭീകരരെ സൈന്യം പിന്തുടർന്ന് വധിച്ചത്.
ബാരാമുള്ളയിൽ ഇന്നലെ സൈന്യം വധിച്ച രണ്ട് ഭീകരരിൽ ഒരാൾ ഭീകരസംഘടനയായ ലഷ്കർ-ഇ-ത്വയ്ബയിലെ കമാൻഡർ സജാദ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ ജമ്മു കശ്മീരിൽ സുരക്ഷാ സേനക്ക് നേരെയുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. ആഗസ്റ്റ് 12,14 തീയതികളിലാണ് ഇതിനു മുമ്പ് സമാനരീതിയിൽ ആക്രമണങ്ങളുണ്ടായത്.
Discussion about this post