സുശാന്ത് കേസിലെ സുപ്രീംകോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് അനുപം ഖേറിൻ്റെ ട്വീറ്റ്. ജയ് ഹോ .. ജയ് ഹോ .. എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
जय हो.. जय हो.. जय हो.. 👍👏🙏 #CBIForSSR #justiceforSushanthSinghRajput
— Anupam Kher (@AnupamPKher) August 19, 2020
സുശാന്ത് സിംഗ് രജ്പുതിന്റെ മരണം സിബിഐ അന്വേഷിക്കുമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് അനുപം ഖേർ രംഗത്തെത്തിയത്.
സുശാന്ത് സിങ്ങിന്റെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബീഹാറില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ശരിയാണെന്ന് കോടതി വ്യക്തമാക്കി. മരണവുമായി ബന്ധപ്പെട്ട മറ്റു കേസുകളും സിബിഐ ഏറ്റെടുക്കണമെന്നും കോടതി നിർദ്ദേശം നൽകി. മുംബൈ പോലീസ് രേഖകൾ സിബിഐയ്ക്ക് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സുശാന്തിന്റെ കാമുകി റിയ ചക്രബർത്തിയുടെ ഹർജി സുപ്രീം കോടതി തള്ളുകയും ചെയ്തു.
അതേസമയം സുപ്രീംകോടതി ഉത്തരവിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അടിയന്തര യോഗം വിളിച്ചു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ യോഗത്തിൽ വിളിച്ചിട്ടുണ്ട്.
പ്രാഥമിക റിപ്പോര്‍ട്ടോ എഫ്ഐആറോ പട്നയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന് നടി റിയ ചക്രബര്‍ട്ടി ഹൈകോടതിയോട് ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ 14 നാണ് സുശാന്ത് സിംഗ് രജ്പുത്തിനെ (34) മുംബൈ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇത് ആത്മഹത്യയാണെന്നും വിഷാദരോഗം ബാധിച്ചതായും സിനിമാ വ്യവസായ മേഖലയിലെ ആളുകളും സംഘര്‍ഷങ്ങളും അനുഭവിച്ചതായും മുംബൈ പോലീസ് പറഞ്ഞു.
മകന്റെ 28 കാരിയായ കാമുകി റിയ ചക്രബര്‍ത്തിയും കുടുംബവും സുശാന്തിനെ സാമ്പത്തികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് ആരോപിച്ച് സുശാന്ത് സിംഗ് രജ്പുത്തിന്റെ പിതാവ് കെ കെ സിംഗ് ബിഹാറില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.
Discussion about this post