റിയാദ് : സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും യെമനിലെ ഹൂതികളുടെ വ്യോമാക്രമണം. ഇന്നലെ സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് ഹൂതി വിമതർ ആക്രമണം നടത്തിയത്.അതിർത്തി നഗരമായ ജിസാൻ ലക്ഷ്യമിട്ടായിരുന്നു ബാലിസ്റ്റിക് മിസൈലാക്രമണം.അതേസമയം ഡ്രോണുകൾ പതിച്ചത് ദക്ഷിണ സൗദി മേഖലയിലാണ്.
എന്നാൽ, ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ചുവെന്ന് പ്രതിരോധ സേന വ്യക്തമാക്കി.സൗദി വ്യോമ മേഖലയിൽ പ്രവേശിക്കുന്നതിനു മുൻപ് തന്നെ ഇന്റർസെപ്റ്ററുകൾ ഉപയോഗിച്ച് ആക്രമണങ്ങൾ തടഞ്ഞുവെന്നാണ് സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലികി വ്യക്തമാക്കിയത്.
Discussion about this post