ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ ഇരയായിരുന്നോ നടൻ സുശാന്ത് സിങ് രജപുതെന്ന് തനിക്കും സംശയം തോന്നിയിട്ടുണ്ടെന്ന് നടി റിയ ചക്രവർത്തി. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
‘ചിഛോരെ’ പോലൊരു ഗംഭീര സിനിമ വന്നിട്ടും അതിലെ അഭിനയത്തിന് ഒരു നോമിനേഷൻ പോലും സുശാന്തിന് ലഭിച്ചില്ല. സിനിമയുമായി ബന്ധപ്പെട്ട ബാക്കി എല്ലാവർക്കും അംഗീകാരം ലഭിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം പിന്നിൽ ആരോ ഉണ്ടെന്ന് സുശാന്തിനും തോന്നിയിരുന്നു. എനിക്കും സങ്കടമുണ്ടായിരുന്നു. സുശാന്ത് പലപ്പോഴും ‘ടാർഗറ്റ്’ ചെയ്യപ്പെട്ടിരുന്നു എന്നും റിയ പറയുന്നു.
ബോളിവുഡിൽ പലരോടും ഞാൻ സുശാന്തിനെ സഹായിക്കാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ആരുമുണ്ടായില്ലെന്നും നടി വെളിപ്പെടുത്തി.
Discussion about this post