ഡൽഹി: ചൈനയും പാകിസ്ഥാനും പങ്കെടുക്കുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ നിന്നും ഇന്ത്യ പിന്മാറി. റഷ്യയിൽ നടക്കുന്ന കാവ്കാസ്- 2020 സൈനികാഭ്യാസത്തിൽ നിന്നാണ് ഇന്ത്യ പിന്മാറാൻ തീരുമാനിച്ചിരിക്കുന്നത്. ആഗോള തലത്തിൽ കൊവിഡ് ബാധ വ്യാപകമാകുന്നതും ഇന്ത്യയുടെ പിന്മാറ്റത്തിന് കാരണമാകുകയാണ്.
വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും പങ്കെടുത്ത ഉന്നതതല ചർച്ചയ്ക്ക് ശേഷമാണ് ഇന്ത്യ തീരുമാനം പ്രഖ്യാപിച്ചത്. കിഴക്കൻ ലഡാക്കിൽ ചൈനയുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. യഥാർത്ഥ നിയന്ത്രണ രേഖക്ക് സമീപമുള്ള 4000 കിലോമീറ്റർ പ്രദേശത്ത് ഇന്ത്യ ഇപ്പോഴും കനത്ത കാവൽ തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ ശക്തമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
സെപ്റ്റംബർ 4 മുതൽ 6വരെ റഷ്യയിൽ നടക്കുന്ന ഷാംഗ്ഹായ് കോർപ്പറേഷൻ പ്രതിരോധ മന്ത്രിതല ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കുന്നുണ്ട്. അവിടെ വെച്ച് ഇന്ത്യ നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന. ഉച്ചകോടിയിൽ ചൈനയുടെ അധിനിവേശ ശ്രമങ്ങൾക്കെതിരെ ഇന്ത്യ കനത്ത നിലപാട് പ്രഖ്യാപിച്ചേക്കും.
Discussion about this post