പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയ മനോവിഷമത്തിൽ ആത്മഹത്യചെയ്ത അനുവിനെ വീട്ടിലെത്തിയ സി.കെ ഹരീന്ദ്രൻ എംഎൽഎയ്ക്കു നേരെ പ്രതിഷേധവുമായി യുവമോർച്ച നേതാക്കൾ. എം.എൽ.എ ഹരീന്ദ്രൻ പി.എസ്.സിയെ ന്യായീകരിച്ച് സംസാരിച്ചപ്പോഴാണ് യുവമോർച്ച പ്രവർത്തകർ ക്ഷുഭിതരായത്.
പരമാവധി നിയമനങ്ങൾ ലിസ്റ്റിൽ നിന്നും സർക്കാർ നടത്തിയിട്ടുണ്ടെന്ന എംഎൽഎയുടെ പരാമർശമാണ് തടിച്ചു കൂടിയവരിൽ പ്രകോപനം സൃഷ്ടിച്ചത്. ഈ ആത്മഹത്യക്ക് ഉത്തരം പറയേണ്ടത് സർക്കാരാണെന്നും, അനുവിന്റേത് യഥാർത്ഥത്തിൽ ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും യുവമോർച്ച നേതാക്കൾ ആരോപിച്ചു. വിഷയം തീർച്ചയായും സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് എംഎൽഎ ഹരീന്ദ്രൻ ഉറപ്പു നൽകി.
Discussion about this post