നാലാംഘട്ട അൺലോക്ക് പ്രക്രിയയിലേക്ക് സെപ്റ്റംബർ മുതൽ രാജ്യം കടക്കുമ്പോൾ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ചുള്ള കാര്യത്തിൽ തീരുമാനം ആയി. രാജ്യത്ത് ഉണ്ടായിരുന്ന ലോക്ക് ഡൗൺ ഓരോ ഘട്ടങ്ങളായാണ് പിൻവലിച്ചു കൊണ്ടിരിക്കുന്നത്. അതിൽ സെപ്റ്റംബർ മാസം മുതൽ നാലാംഘട്ട അൺലോക്ക് പ്രക്രിയ ആരംഭിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ സ്കൂളുകളുടെ കാര്യത്തിൽ തീരുമാനം എടുക്കുവാൻ ഉള്ള സ്വാതന്ത്യം സംസ്ഥാനങ്ങൾക്ക് വിട്ടു കൊടുത്തിരിക്കുകയായിരുന്നു. ഇപ്പോൾ സ്കൂൾ തുറക്കുന്നതിനെ പറ്റി ഏറ്റവും പുതിയ തീരുമാനവും ആയി സർക്കാർ എത്തിയിരിക്കുകയാണ്.
സെപ്റ്റംബർ മാസം സ്കൂൾ തുറക്കില്ല എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ 9 തൊട്ടു പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് സ്കൂളിൽ ഓൺലൈൻ ക്ലാസ്സുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കാനായി സ്കൂളിൽ പോകാമെന്ന് ആണ് സർക്കാർ പറഞ്ഞിരിക്കുന്നത്. 50% അധ്യാപകർ സ്കൂളിൽ ഉണ്ടായിരിക്കുന്നതാണ്. ആയതിനാൽ ഇത്രയുംകാലം പഠിപ്പിച്ചതിൽ ഈ പറഞ്ഞ ക്ലാസ്സുകാർക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ അത് ദൂരീകരിക്കാൻ ആയി സ്കൂളിൽ പോകാൻ ഉള്ള അനുമതി നൽകിയിരിക്കുന്നു. പ്രശ്നങ്ങളൊന്നുമില്ലാത്ത ഏരിയയിൽ നിന്നുള്ള കുട്ടികൾക്ക് മാത്രമേ ഇങ്ങനെ പോകാൻ പാടുള്ളൂ.
ഇനി എന്നാണ് സ്കൂൾ തുറക്കുക എന്ന കാര്യത്തിലും സംസ്ഥാന സർക്കാർ തീരുമാനത്തിൽ എത്തിയിരിക്കുന്നു. രാജ്യത്ത് ഡിസംബറോടുകൂടി കോവിഡ് മഹാമാരിക്കുള്ള മരുന്ന് എത്തുമെന്നും എല്ലാം കെട്ടടങ്ങും എന്നുള്ള പ്രതീക്ഷയിൽ ജനുവരിയിൽ ക്ലാസ്സുകൾ ആരംഭിക്കാനാണ് തീരുമാനം. തുടർന്ന് കുട്ടികൾക്ക് അവധികൾ ഒന്നും നൽകാതെ സിലബസ് പൂർത്തീകരിക്കുവാൻ ആണ് സർക്കാർ ശ്രമം.
Discussion about this post