ഡൽഹി : കോവിഡ് പരിശോധനയെ സംബന്ധിച്ച് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഐസിഎംആർ.ഇതുവരെ രോഗലക്ഷണമുള്ളവരെ മാത്രമായിരുന്നു കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നത് .എന്നാൽ, വ്യക്തികൾ ആവശ്യപ്പെട്ടാൽ ഇനിമുതൽ പരിശോധന നടത്താമെന്നാണ് മാർഗ്ഗ നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളത്. ദേശീയ കോവിഡ് ടാസ്ക് ഫോഴ്സിന്റെ ശുപാർശ പ്രകാരമാണ് പുതിയ മാറ്റങ്ങൾ.
കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന എല്ലാ വ്യക്തികളെയും ദ്രുത ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കോവിഡ് പരിശോധന വൈകുന്നതിന്റെ പേരിൽ ഗർഭിണികളുടെ ചികിത്സയ്ക്ക് കാലതാമസമുണ്ടാകരുതെന്നും പുതിയ മാർഗ നിർദ്ദേശങ്ങളിൽ സൂചിപ്പിക്കുന്നു. മാത്രമല്ല, 60 വയസ്സിന് മുകളിലുള്ളവരും രോഗാവസ്ഥയിലുള്ളവരും അടക്കം ഉയർന്ന അപകടസാധ്യതയുള്ള എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഐസിഎംആർ നിർദേശിക്കുന്നുണ്ട്.
Discussion about this post