കാസർകോട് : എടനീർ മഠാധിപതി കേശവാനന്ദഭാരതി അന്തരിച്ചു.ഞായറാഴ്ച പുലർച്ചയോടെ മഠത്തിൽ വച്ചായിരുന്നു അന്ത്യം.ശ്വാസതടസ്സം മൂലം ഏതാനും ദിവസമായി സ്വാമിയുടെ ആരോഗ്യനില മോശമായിരുന്നു.
നിയമപോരാട്ടം കൊണ്ട് ശ്രദ്ധയാർജ്ജിച്ച വ്യക്തിയാണ് സ്വാമി കേശവാനന്ദ ഭാരതി. ഇ.എം.എസ് സർക്കാരിന്റെ ഭൂപരിഷ്കരണ നിയമത്തിന് എതിരെ നിയമപോരാട്ടം നടത്തിയാണ് സ്വാമി ശ്രദ്ധേയനായത്.ഭരണഘടനയുടെ അടിസ്ഥാന ഘടന നിയമ ഭേദഗതി വഴി മാറ്റാൻ സാധിക്കില്ലെന്ന സുപ്രീം കോടതിയുടെ ചരിത്ര വിധി കേശവാനന്ദ ഭാരതിയുടെ ഹർജിയുടെ അടിസ്ഥാനത്തിലായിരുന്നു. ഭരണഘടനയുടെ തത്വങ്ങൾ മാറ്റരുതെന്ന് 1973 ഏപ്രിൽ 24ന് സുപ്രീം കോടതി വിധിച്ചു.1969ലെ 29-മത് ഭരണഘടനാ ഭേദഗതിയും, 1969ലെ ഭൂപരിഷ്കരണ നിയമവും 1971 ലെ കേരള ഭൂപരിഷ്കരണ ഭേദഗതി നിയമവും ചോദ്യം ചെയ്തുകൊണ്ട് കേശവാനന്ദഭാരതി നിയമപോരാട്ടത്തിന് ഇറങ്ങിയിരുന്നു.ഇന്ത്യൻ നിയമ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു കേരള സർക്കാരും സ്വാമിയും തമ്മിലുള്ള കേസുകൾ.
Discussion about this post