കണ്ണൂര്‍: കുട്ടികളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പണവും സ്വര്‍ണവും തട്ടിയെടുത്ത മദ്രസ അധ്യാപകന് അറസ്റ്റിൽ. കണ്ണൂര്‍ ഉളിക്കലിലെ മദ്രസ അധ്യാപകന് അബ്ദുള്‍ കരീം(50)ആണ് പിടിയിലായത്. ഇയാള്‍ ഒരു കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായും പൊലീസ് പറയുന്നു.
സ്വര്‍ഗത്തില്‍ പോകണമെങ്കില്‍ പണവും സ്വര്‍ണവും ദാനം ചെയ്യണം എന്ന് കുട്ടികളെ വിശ്വസിപ്പിച്ചാണ് ഇയ്യാള് തട്ടിപ്പ് നടത്തിയത്. സ്വര്‍ണം വീട്ടില്‍ നിന്ന് എടുത്ത് നല്കിയ കാര്യം പുറത്ത് പറഞ്ഞാല്‍ മാതാപിതാക്കളുടെ തലപൊട്ടിത്തെറിക്കുമെന്നും ഇയാള്‍ കുട്ടികളെ പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ ഒരു കുട്ടിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണം നഷ്ടമായത് സംബന്ധിച്ച് പരാതി ഉയര്‍ന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. മകളുടെ ശരീരത്തില്‍ ജിന്ന് ബാധിച്ചിട്ടുണ്ടെന്ന് പ്രതി വീട്ടുകാരോട് പറഞ്ഞു. ബാധ ഒഴിപ്പിച്ചാല്‍ സ്വര്‍ണ്ണം തിരികെ ലഭിക്കുമെന്നും വിശ്വസിപ്പിച്ചു. രാത്രി ഒഴിപ്പിക്കല്‍ ചടങ്ങ് നടത്തി രണ്ടര പവന്റെ സ്വര്‍ണ്ണ മാല തിരികെ കൊടുത്തു.
ഈ സംഭവം പ്രദേശത്ത് പ്രചരിച്ചതോടെ മദ്രസയില്‍ പോകുന്ന മറ്റ് കുട്ടികളുടേയും വീടുകളില്‍ നിന്നും സ്വര്‍ണ്ണം നഷ്ടപെട്ട വിവരം പുറത്ത് വന്നത്. ഇതോടെ നിരവധി പേരാണ് പരാതിയുമായെത്തിയത്. തുടര്‍ന്ന് നടത്തിയ പോലീസ് അന്വേഷണത്തിലാണ് മദ്രസ അധ്യാപകന്റെ പങ്ക് വ്യക്തമായത്.
മതിയായ യോഗ്യതയില്ലാതെയാണ് ഇയാള്‍ മദ്രസ്സയില്‍ പഠിപ്പിച്ച് കൊണ്ടിരുന്നതെന്നും പോലീസ് കണ്ടെത്തി.
Discussion about this post