തിരുവനന്തപുരം : വെഞ്ഞാറമൂട് നടന്ന ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഇരട്ടക്കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.കൊലപാതകം നടത്തിയ പ്രതികളെയും പിന്നിലെ ഗൂഢാലോചനക്കാരെയും നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ കേരള പോലീസിന് സാധിക്കും. ഇത്തരം കൊലക്കേസുകൾ അന്വേഷിക്കുന്നതിനും കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുന്നതിനും സിബിഐയേക്കാൾ മികവ് കേരള പോലീസിനുണ്ടെന്നും കോടിയേരി പറഞ്ഞു. സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തിലാണ് ഇക്കാര്യം കൊടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയത്.
വെഞ്ഞാറമൂട് സ്വദേശികളായ ഡിവൈഎഫ്ഐ പ്രവർത്തകർ മിഥിലാജ് മുഹമ്മദ് എന്നിവരാണ് ഉത്രാടദിനം അർദ്ധരാത്രിയിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ അറസ്റ്റിലായവർ മുഴുവൻ കോൺഗ്രസിന്റെ അറിയപ്പെടുന്ന പ്രാദേശിക നേതാക്കളും പ്രവർത്തകരുമാണ്. പ്രതികളായി വരാൻ സാധ്യതയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളെ രക്ഷപ്പെടുത്താൻ വേണ്ടിയാണ് സിബിഐ അന്വേഷണമെന്ന ആവശ്യം കെപിസിസിയും പ്രതിപക്ഷവും ഉന്നയിക്കുന്നതെന്നും കൊടിയേരി ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി.
ഉമ്മൻ ചാണ്ടിയുടെ ഒത്താശയോടെ മഹിളാ നേതാവിന്റെ വീട് മകനെക്കൊണ്ട് അർദ്ധരാത്രിയിൽ കല്ലെറിഞ്ഞു ഗ്ലാസ് തകർത്ത് മാർക്സിസ്റ്റ് ആക്രമണമെന്ന വ്യാജ കഥ സൃഷ്ടിച്ചതായും കൊടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.
Discussion about this post