ഡൽഹി: പാൻഗോംങ്ങ്സോ പ്രദേശത്ത് ഇന്ത്യയും ചൈനയും തമ്മിലുള്ള പിരിമുറുക്കം രൂക്ഷമാണെന്ന് റിപ്പോർട്ടുകൾ.ഗാൽവാനിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈന്യം പരസ്പരം 500 മീറ്റർ അകലെ മുഖാമുഖം നിൽക്കുന്നതായാണ് വിവരം.ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയും മോസ്കോയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ചൈനയുടെ നിലപാടിന് മാറ്റം വരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഫലമൊന്നും കണ്ടില്ലെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.
ലഡാക്കിലെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽഎസി) ലെ പാങ്കോംഗ് തടാകത്തിന് സമീപം പിരിമുറുക്കം തുടരുന്നു.ഫിംഗർ പോയിൻറ് 3 ലേക്ക് ധാരാളം സൈനികരെ ഇന്ത്യ വിന്യസിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.പാംഗോഗ് തടാകത്തിന്റെ വടക്കുഭാഗത്ത് ചില സംഘർഷസാധ്യകൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ, പാൻഗോംങ്ങ്സോ തടാകത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് മുന്നോട്ട് പോകാൻ ചൈനയുടെ സൈന്യം ശ്രമിക്കുകയാണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഓഗസ്റ്റ് 29-30 തീയതികളിൽ തെക്കൻ തീരത്തുള്ള പാൻഗോംങ്ങ്സോ തടാകത്തിലേക്ക് നുഴഞ്ഞു കയറാൻ ചൈന ശ്രമിച്ചിരുന്നു, അത് ഇന്ത്യൻ സൈനികർ പരാജയപ്പെടുത്തുകയും ഉയർന്ന പ്രദേശം കയ്യടക്കുകയും ചെയ്തു. ചൈനീസ് സൈന്യം ഇവിടെ താഴ്ന്ന പ്രദേശങ്ങളിൽ തുടരുമ്പോൾ ഉയർന്ന പ്രദേശങ്ങളിലെ ഇന്ത്യയുടെ സൈനിക വിന്യാസം ചൈനയ്ക്ക് തിരിച്ചടിയായി .
കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ ദീർഘകാലമായി നിലനിൽക്കുന്ന പ്രതിസന്ധി അവസാനിപ്പിക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ അഞ്ച് നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചിരുന്നു. അതിർത്തി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിലവിലുള്ള എല്ലാ കരാറുകളും നിയമങ്ങളും പാലിക്കുക, സമാധാനം നിലനിർത്തുക, സാഹചര്യം വഷളാക്കുന്ന എല്ലാ നടപടികളും ഒഴിവാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ നടന്ന ചർച്ചയിൽ ഇരുരാജ്യങ്ങളും നിർദ്ദേശങ്ങൾ അംഗീകരിച്ചതായാണ് സൂചന.
Discussion about this post