സ്വർണക്കടത്ത് കേസിൽ കെ.ടി ജലീലിനെയും ബിനീഷ് കോടിയേരിയെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും.ഇരുവരിൽ നിന്നും പ്രാഥമിക വിവരങ്ങൾ മാത്രമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തേടിയിട്ടുള്ളത്.അന്വേഷണ സംഘം സംശയിക്കുന്ന പല കാര്യങ്ങള്ക്കും വ്യക്തത വരുത്താനുണ്ട്.ഇതിനായി മന്ത്രി ജലീലിനേയും, ബിനീഷിനേയും വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം വിളിപ്പിക്കുമെന്നാണ് സൂചന അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല് തന്നെ ബിനീഷും കേരളത്തിലെ മറ്റ് അഞ്ച് രാഷ്ട്രീയ നേതാക്കളും അന്വേഷണ സംഘത്തിന്റെ റഡാറിലായിരുന്നു.എന്നാല് ഇതുമായി ബന്ധപ്പെട്ട മുഴുവൻ തെളിവുകളും ശേഖരിച്ച ശേഷം മാത്രമായിരുന്നു ഇരുവരെയും ചോദ്യം ചെയ്തത്.
മത ഗ്രന്ഥങ്ങൾ ഇടപ്പാളിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെ സി-ഡാക്കിന്റെ വാഹനത്തിലെ ജി.പി.എസ് അപ്രത്യക്ഷമായതിൽ ദുരൂഹത നിലനിൽക്കുന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംശയിക്കുന്നു.ഇക്കാര്യത്തിൽ മന്ത്രിക്ക് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല. ഇതിൽ വ്യക്തത വരുത്തിയ ശേഷമാവും ജലീലിനെ വീണ്ടും ചോദ്യം ചെയ്യുക.
ഇന്നലെ രാവിലെ കൊച്ചിയിലെ ഓഫീസിൽ വച്ചാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മന്ത്രിയെ ചോദ്യം ചെയ്തത്. രാവിലെ ഒൻപത് മണി മുതൽ 11 മണിവരെയായിരുന്നു ചോദ്യം ചെയ്യൽ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ തന്നെ മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് തീരുമാനിച്ചിരുന്നു. ചോദ്യം ചെയ്യൽ അതീവ രഹസ്യമായിട്ടായിരുന്നു.
Discussion about this post