Wednesday, September 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പഠിച്ചു, പരീക്ഷയെഴുതി, പട്ടികയിൽ മുന്നിലെത്തി; പി എസ് സി ഉദ്യോഗാർത്ഥികൾക്ക് വേണ്ടി രക്തസാക്ഷിയായ അനുവിന്റെ കുടുംബത്തിന് നേർക്ക് ചൊരിയപ്പെടുന്ന പരിഹാസമോ നീതി?

by Brave India Desk
Sep 14, 2020, 12:17 pm IST
in Kerala, Article
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: കൈ നിറയെ ബോണസും ആനുകൂല്യങ്ങളുമായി സർക്കാർ ജീവനക്കാർ ഓണം ആഘോഷിക്കാൻ ഇലയിട്ട നാളിലാണ് അർഹനായിട്ടും തഴയപ്പെട്ടതിന്റെ മനോവേദനയിൽ അനു ജീവനൊടുക്കിയത്. സിവിൽ എക്സൈസ് ഓഫീസർ റാങ്ക് പട്ടികയിൽ 77ാം റാങ്ക് നേടിയിട്ടും ജോലി ലഭിക്കാത്തതിന്റെ മനോവിഷമം അനുവിനെ വേട്ടയാടിയിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. റാങ്ക് പട്ടിക റദ്ദാക്കിയത് അനുവിനെ മാനസികമായി അത്രമേൽ തകർത്തിരുന്നു.

മകൻ ഉദ്യോഗാർത്ഥികളുടെ പ്രതിനിധിയായി രക്തസാക്ഷിത്വം വരിച്ചെങ്കിലും ഇന്നും സർക്കാരിന്റെയും പഞ്ചായത്തിന്റെയും പരിഹാസവും ഒറ്റപ്പെടുത്തലും ഏറ്റുവാങ്ങേണ്ടി വരികയാണ് അനുവിന്റെ അച്ഛൻ സുകുമാരൻ നായരും അമ്മ ദേവകിയും. അനുവിന്റെ മരണത്തിന് ശേഷം പഞ്ചായത്ത് അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് പിതാവ് സ്വകാര്യ മാദ്ധ്യമത്തോട് പറഞ്ഞു. മകന്റെ മരണത്തെ പോലും എം എൽ എ പരിഹസിച്ചെന്നും അദ്ദേഹം പരാതിപ്പെടുന്നു.

Stories you may like

കാന്തപുരത്തിന്റെ പ്രസ്താവന പിതൃതുല്യമായ നിർദ്ദേശം മാത്രം; വിവാദമാക്കേണ്ടതില്ലെന്ന് ടി.കെ. ഹംസ, പൂർണ്ണ പിന്തുണ

എൽ.ഡി.എഫിൽ നടക്കുന്നത് പരസ്പരമുള്ള ചെളിയെറിയൽ; പ്രതിപക്ഷത്തെ തമ്മിലടി ആസ്വദിക്കുകയാണെന്ന് വി.ഡി. സതീശൻ

പി എസ് സി നിയമനവുമായി ബന്ധപ്പെട്ട് ഇടത്പക്ഷ സർക്കാർ കാണിക്കുന്ന കടുത്ത അനാസ്ഥയും പിൻവാതിൽ നിയമനങ്ങളിൽ കാണിക്കുന്ന അതിരു കവിഞ്ഞ ശുഷ്കാന്തിയും കേരളീയ സമൂഹം ചർച്ച ചെയ്ത നാളുകളിലാണ്, റാങ്ക് പട്ടികയിൽ പേര് വരുന്ന എല്ലാവർക്കും ജോലി നൽകാൻ കഴിയില്ലെന്ന പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത് വന്നത്. കോടിയേരിയുടെ വാക്കുകളിൽ നിന്ന് ഊർജ്ജമുൾക്കൊണ്ടാവാം അനുവിന്റെ ചൂടാറാത്ത മൃതദേഹത്തിന് മുന്നിൽ നിന്ന്, “പഠിച്ച എല്ലാവർക്കും ജോലി കൊടുക്കാൻ കഴിയില്ലല്ലോ“ എന്ന് സി കെ ഹരീന്ദ്രൻ എം എൽ എ പറഞ്ഞത്.

എം എൽ എയുടെ അനവസരത്തിലുള്ള വാക്കുകൾക്കെതിരെ യുവമോർച്ച അടക്കമുള്ള യുവജന സംഘടനകൾ അന്നേ പ്രതികരിച്ചിരുന്നു. ആ വാക്കുകൾ വല്ലാത്ത വേദനയായിരുന്നുവെന്ന് അനുവിന്റെ മാതാപിതാക്കൾ നിറമിഴികളോടെ പറയുന്നു.

പഠിച്ച എല്ലാവർക്കും ജോലി നൽകേണ്ട, റാങ്ക് പട്ടികയിൽ വരുന്ന എല്ലാവർക്കും ജോലി നൽകേണ്ട, അപേക്ഷ ക്ഷണിച്ച ഒഴിവുകളിലേക്കെങ്കിലും ജോലി നൽകാനുള്ള ധാർമ്മികത സർക്കാർ കാണിക്കണമെന്ന് എൽഡി ക്ലാർക്ക് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മുപ്പത്തിയൊൻപത് വയസ്സുകാരി അനിത പറയുന്നു. ക്ലറിക്കൽ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ അംഗമാണ് പ്രായപരിധി കഴിഞ്ഞ് ഹതാശയായി നിൽക്കുന്ന അനിത. വാട്ടർ അതോറിറ്റിയിലും പി ഡബ്ലിയു ഡിയിലുമടക്കം ആശ്രിത നിയമനത്തിന്റെ മറവിൽ നടക്കുന്ന തട്ടിപ്പ് പുറത്തു കൊണ്ടു വരാൻ ശ്രമിച്ച സംഘടനയാണ് ക്ളറിക്കൽ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ.

‘എന്ത് ചെയ്യണമെന്നറിയില്ല, കുറച്ച് ദിവസമായി ആലോചിക്കുന്നു, ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാന്‍ വയ്യ, സോറി.‘ ഇങ്ങനെ ഒരു കുറിപ്പെഴുതി വെച്ചാണ് രാവുകളെ പകലുകളാക്കി പഠിച്ച് പരീക്ഷയെഴുതി ശോഭനമായ ഭാവി സ്വപ്നം കണ്ട ഒരു യുവാവ് ഓണനാളിൽ സ്വയം ഒടുങ്ങിയത്. ഹാഷ്ടാഗ് ക്യാമ്പയിനുകളും പ്രതിഷേധ പ്രകടനങ്ങളും പോലും പേരിൽ മാത്രം ഒതുങ്ങി അനു വിസ്മൃതനാകുകയാണ്. പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഹിറ്റ്ലർ മീശ മിനുക്കി പി എസ് സി തമ്പുരാൻ ആജ്ഞാപിക്കുന്നു. യോഗ്യരായ, അർഹരായ, അർദ്ധ പട്ടിണിക്കാരായ ഉദ്യോഗാർത്ഥികളെ നോക്കി കൊഞ്ഞനം കുത്തി സ്വപ്ന സുരേഷുമാരും ശിവരഞ്ജിത്തുമാരും നസീമുമാരും വിലസുന്നു.

പാൽ സൊസൈറ്റികളും സഹകരണ ബാങ്കുകളും കടന്ന് പൊലീസ് ഡിപ്പാർട്ട്മെന്റിലും നയതന്ത്ര ഇടനാഴികളിലും വരെ പാർട്ടിക്കാർ ലക്ഷങ്ങൾ ശമ്പളം വാങ്ങി അഴിമതികൾ കൊഴുപ്പിക്കുമ്പോൾ കാരക്കോണം തട്ടിട്ടമ്പലത്തെ സുകുമാരൻ നായരും ദേവകി അമ്മയും മലയാളിയുടെ ഓണക്കാഴ്ചയുടെ ബാകിപത്രമാകുന്നു.

Tags: pscAnu
Share1
Tweet
SendShare

Latest stories from this section

ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാസാവസാനം വരുന്ന കറന്റ് ബില്ല് കണ്ട് ഞെട്ടരുത്!

ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാസാവസാനം വരുന്ന കറന്റ് ബില്ല് കണ്ട് ഞെട്ടരുത്!

പകൽ വെളിച്ചത്തിൽ നക്ഷത്രങ്ങൾ എങ്ങോട്ട് ഒളിച്ചോടുന്നു? പലരും തിരിച്ചറിയാത്ത ആ ശാസ്ത്ര സത്യം ഇതാണ്!

പകൽ വെളിച്ചത്തിൽ നക്ഷത്രങ്ങൾ എങ്ങോട്ട് ഒളിച്ചോടുന്നു? പലരും തിരിച്ചറിയാത്ത ആ ശാസ്ത്ര സത്യം ഇതാണ്!

മോദി വിചാരിച്ചാൽ ലോക ഭൂപടത്തിൽ നിന്ന് പാകിസ്ഥാൻ മാഞ്ഞുപോകും; ഫോട്ടോ വിവാദത്തിൽ ആഞ്ഞടിച്ച് ഏക്‌നാഥ് ഷിൻഡെ

മോദി വിചാരിച്ചാൽ ലോക ഭൂപടത്തിൽ നിന്ന് പാകിസ്ഥാൻ മാഞ്ഞുപോകും; ഫോട്ടോ വിവാദത്തിൽ ആഞ്ഞടിച്ച് ഏക്‌നാഥ് ഷിൻഡെ

‘അത് 19-ാം നൂറ്റാണ്ടിലെ വാദം!’; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി; ഇസ്‌ലാമിക ചരിത്രം വിവരിച്ച് മറുപടി

‘അത് 19-ാം നൂറ്റാണ്ടിലെ വാദം!’; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി; ഇസ്‌ലാമിക ചരിത്രം വിവരിച്ച് മറുപടി

Latest News

‘അമേരിക്കയിൽ ഇനി ഹിന്ദുക്കളെ അവഗണിക്കാനാവില്ല!’; മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തെ പുകഴ്ത്തി സോഹോ തലവൻ ശ്രീധർ വെംബു

‘അമേരിക്കയിൽ ഇനി ഹിന്ദുക്കളെ അവഗണിക്കാനാവില്ല!’; മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തെ പുകഴ്ത്തി സോഹോ തലവൻ ശ്രീധർ വെംബു

മഴ പെയ്യുന്ന നാട്ടിൽ ഐസ്‌ക്രീം ഫാക്ടറിയോ?കേരളത്തിന്റെ സ്വന്തം Lazza

മഴ പെയ്യുന്ന നാട്ടിൽ ഐസ്‌ക്രീം ഫാക്ടറിയോ?കേരളത്തിന്റെ സ്വന്തം Lazza

ഡോളറിനെ ഒഴിവാക്കി സ്വന്തം കറൻസിയിൽ വ്യാപാരം; ബ്രിക്സ് പേയ്‌മെന്റ് സംവിധാനത്തിനായി നീക്കം ശക്തമാക്കി ഇന്ത്യ, ഉച്ചകോടിയിൽ നിർണ്ണായക നിർദ്ദേശം

ഡോളറിനെ ഒഴിവാക്കി സ്വന്തം കറൻസിയിൽ വ്യാപാരം; ബ്രിക്സ് പേയ്‌മെന്റ് സംവിധാനത്തിനായി നീക്കം ശക്തമാക്കി ഇന്ത്യ, ഉച്ചകോടിയിൽ നിർണ്ണായക നിർദ്ദേശം

കാന്തപുരത്തിന്റെ പ്രസ്താവന പിതൃതുല്യമായ നിർദ്ദേശം മാത്രം; വിവാദമാക്കേണ്ടതില്ലെന്ന് ടി.കെ. ഹംസ, പൂർണ്ണ പിന്തുണ

കാന്തപുരത്തിന്റെ പ്രസ്താവന പിതൃതുല്യമായ നിർദ്ദേശം മാത്രം; വിവാദമാക്കേണ്ടതില്ലെന്ന് ടി.കെ. ഹംസ, പൂർണ്ണ പിന്തുണ

കാന്തപുരം പറഞ്ഞത് മതത്തിന്റെ കാര്യം, അതിൽ തെറ്റ് കാണേണ്ടതില്ല’; മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ

കാന്തപുരം പറഞ്ഞത് മതത്തിന്റെ കാര്യം, അതിൽ തെറ്റ് കാണേണ്ടതില്ല’; മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ

ഭീകരവാദത്തിനെതിരെ തീരുമാനമെടുക്കുന്നതിൽ യുഎൻ  പക്ഷപാതം കാണിക്കുന്നു;വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

മോദി-പുടിൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിർണ്ണായക നയതന്ത്ര നീക്കം; വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യുക്രെയ്നിലേക്കും പോളണ്ടിലേക്കും

എൽ.ഡി.എഫിൽ നടക്കുന്നത് പരസ്പരമുള്ള ചെളിയെറിയൽ; പ്രതിപക്ഷത്തെ തമ്മിലടി ആസ്വദിക്കുകയാണെന്ന്  വി.ഡി. സതീശൻ

എൽ.ഡി.എഫിൽ നടക്കുന്നത് പരസ്പരമുള്ള ചെളിയെറിയൽ; പ്രതിപക്ഷത്തെ തമ്മിലടി ആസ്വദിക്കുകയാണെന്ന് വി.ഡി. സതീശൻ

ഫ്രഞ്ച് രാജാവിന്റെ പേരിട്ട് ഇന്ത്യക്കാരെ പറ്റിച്ചതോ?Aditya Birla രക്ഷിച്ചെടുത്ത ഫാഷൻ സാമ്രാജ്യം

ഫ്രഞ്ച് രാജാവിന്റെ പേരിട്ട് ഇന്ത്യക്കാരെ പറ്റിച്ചതോ?Aditya Birla രക്ഷിച്ചെടുത്ത ഫാഷൻ സാമ്രാജ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies