Thursday, June 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പഠിച്ചു, പരീക്ഷയെഴുതി, പട്ടികയിൽ മുന്നിലെത്തി; പി എസ് സി ഉദ്യോഗാർത്ഥികൾക്ക് വേണ്ടി രക്തസാക്ഷിയായ അനുവിന്റെ കുടുംബത്തിന് നേർക്ക് ചൊരിയപ്പെടുന്ന പരിഹാസമോ നീതി?

by Brave India Desk
Sep 14, 2020, 12:17 pm IST
in Kerala, Article
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കൈ നിറയെ ബോണസും ആനുകൂല്യങ്ങളുമായി സർക്കാർ ജീവനക്കാർ ഓണം ആഘോഷിക്കാൻ ഇലയിട്ട നാളിലാണ് അർഹനായിട്ടും തഴയപ്പെട്ടതിന്റെ മനോവേദനയിൽ അനു ജീവനൊടുക്കിയത്. സിവിൽ എക്സൈസ് ഓഫീസർ റാങ്ക് പട്ടികയിൽ 77ാം റാങ്ക് നേടിയിട്ടും ജോലി ലഭിക്കാത്തതിന്റെ മനോവിഷമം അനുവിനെ വേട്ടയാടിയിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. റാങ്ക് പട്ടിക റദ്ദാക്കിയത് അനുവിനെ മാനസികമായി അത്രമേൽ തകർത്തിരുന്നു.

മകൻ ഉദ്യോഗാർത്ഥികളുടെ പ്രതിനിധിയായി രക്തസാക്ഷിത്വം വരിച്ചെങ്കിലും ഇന്നും സർക്കാരിന്റെയും പഞ്ചായത്തിന്റെയും പരിഹാസവും ഒറ്റപ്പെടുത്തലും ഏറ്റുവാങ്ങേണ്ടി വരികയാണ് അനുവിന്റെ അച്ഛൻ സുകുമാരൻ നായരും അമ്മ ദേവകിയും. അനുവിന്റെ മരണത്തിന് ശേഷം പഞ്ചായത്ത് അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് പിതാവ് സ്വകാര്യ മാദ്ധ്യമത്തോട് പറഞ്ഞു. മകന്റെ മരണത്തെ പോലും എം എൽ എ പരിഹസിച്ചെന്നും അദ്ദേഹം പരാതിപ്പെടുന്നു.

Stories you may like

പരാജയം അംഗീകരിക്കുന്നു, പക്ഷേ ഒന്നും അവസാനിച്ചെന്ന് കരുതേണ്ട; കൂടുതൽ കരുത്തനായി തിരിച്ചുവരും; സർക്കാരിന് മുന്നറിയിപ്പുമായി പിണറായി വിജയൻ

സർക്കാരിന്റെ സാമ്പത്തിക ധവളപത്രം നിയമസഭയിൽ; രൂക്ഷ വിമർശനവുമായി പിണറായിയും ബാലഗോപാലും; സഭയിൽ വാക്ക്പോര്

പി എസ് സി നിയമനവുമായി ബന്ധപ്പെട്ട് ഇടത്പക്ഷ സർക്കാർ കാണിക്കുന്ന കടുത്ത അനാസ്ഥയും പിൻവാതിൽ നിയമനങ്ങളിൽ കാണിക്കുന്ന അതിരു കവിഞ്ഞ ശുഷ്കാന്തിയും കേരളീയ സമൂഹം ചർച്ച ചെയ്ത നാളുകളിലാണ്, റാങ്ക് പട്ടികയിൽ പേര് വരുന്ന എല്ലാവർക്കും ജോലി നൽകാൻ കഴിയില്ലെന്ന പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത് വന്നത്. കോടിയേരിയുടെ വാക്കുകളിൽ നിന്ന് ഊർജ്ജമുൾക്കൊണ്ടാവാം അനുവിന്റെ ചൂടാറാത്ത മൃതദേഹത്തിന് മുന്നിൽ നിന്ന്, “പഠിച്ച എല്ലാവർക്കും ജോലി കൊടുക്കാൻ കഴിയില്ലല്ലോ“ എന്ന് സി കെ ഹരീന്ദ്രൻ എം എൽ എ പറഞ്ഞത്.

എം എൽ എയുടെ അനവസരത്തിലുള്ള വാക്കുകൾക്കെതിരെ യുവമോർച്ച അടക്കമുള്ള യുവജന സംഘടനകൾ അന്നേ പ്രതികരിച്ചിരുന്നു. ആ വാക്കുകൾ വല്ലാത്ത വേദനയായിരുന്നുവെന്ന് അനുവിന്റെ മാതാപിതാക്കൾ നിറമിഴികളോടെ പറയുന്നു.

പഠിച്ച എല്ലാവർക്കും ജോലി നൽകേണ്ട, റാങ്ക് പട്ടികയിൽ വരുന്ന എല്ലാവർക്കും ജോലി നൽകേണ്ട, അപേക്ഷ ക്ഷണിച്ച ഒഴിവുകളിലേക്കെങ്കിലും ജോലി നൽകാനുള്ള ധാർമ്മികത സർക്കാർ കാണിക്കണമെന്ന് എൽഡി ക്ലാർക്ക് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മുപ്പത്തിയൊൻപത് വയസ്സുകാരി അനിത പറയുന്നു. ക്ലറിക്കൽ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ അംഗമാണ് പ്രായപരിധി കഴിഞ്ഞ് ഹതാശയായി നിൽക്കുന്ന അനിത. വാട്ടർ അതോറിറ്റിയിലും പി ഡബ്ലിയു ഡിയിലുമടക്കം ആശ്രിത നിയമനത്തിന്റെ മറവിൽ നടക്കുന്ന തട്ടിപ്പ് പുറത്തു കൊണ്ടു വരാൻ ശ്രമിച്ച സംഘടനയാണ് ക്ളറിക്കൽ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ.

‘എന്ത് ചെയ്യണമെന്നറിയില്ല, കുറച്ച് ദിവസമായി ആലോചിക്കുന്നു, ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാന്‍ വയ്യ, സോറി.‘ ഇങ്ങനെ ഒരു കുറിപ്പെഴുതി വെച്ചാണ് രാവുകളെ പകലുകളാക്കി പഠിച്ച് പരീക്ഷയെഴുതി ശോഭനമായ ഭാവി സ്വപ്നം കണ്ട ഒരു യുവാവ് ഓണനാളിൽ സ്വയം ഒടുങ്ങിയത്. ഹാഷ്ടാഗ് ക്യാമ്പയിനുകളും പ്രതിഷേധ പ്രകടനങ്ങളും പോലും പേരിൽ മാത്രം ഒതുങ്ങി അനു വിസ്മൃതനാകുകയാണ്. പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഹിറ്റ്ലർ മീശ മിനുക്കി പി എസ് സി തമ്പുരാൻ ആജ്ഞാപിക്കുന്നു. യോഗ്യരായ, അർഹരായ, അർദ്ധ പട്ടിണിക്കാരായ ഉദ്യോഗാർത്ഥികളെ നോക്കി കൊഞ്ഞനം കുത്തി സ്വപ്ന സുരേഷുമാരും ശിവരഞ്ജിത്തുമാരും നസീമുമാരും വിലസുന്നു.

പാൽ സൊസൈറ്റികളും സഹകരണ ബാങ്കുകളും കടന്ന് പൊലീസ് ഡിപ്പാർട്ട്മെന്റിലും നയതന്ത്ര ഇടനാഴികളിലും വരെ പാർട്ടിക്കാർ ലക്ഷങ്ങൾ ശമ്പളം വാങ്ങി അഴിമതികൾ കൊഴുപ്പിക്കുമ്പോൾ കാരക്കോണം തട്ടിട്ടമ്പലത്തെ സുകുമാരൻ നായരും ദേവകി അമ്മയും മലയാളിയുടെ ഓണക്കാഴ്ചയുടെ ബാകിപത്രമാകുന്നു.

Tags: Anupsc
Share1TweetSendShare

Latest stories from this section

ഇടതുമുന്നണിയിൽ പോര് മുറുകുന്നു; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പ്രതിസന്ധി രൂക്ഷം, ; സിപിഐയുടെ നിർണ്ണായക സെക്രട്ടേറിയറ്റ് യോഗം ഇന്ന്

ഇടതുമുന്നണിയിൽ പോര് മുറുകുന്നു; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പ്രതിസന്ധി രൂക്ഷം, ; സിപിഐയുടെ നിർണ്ണായക സെക്രട്ടേറിയറ്റ് യോഗം ഇന്ന്

ബംഗാൾ ഉൾക്കടലിൽ രണ്ട് ചക്രവാതച്ചുഴികൾ ; കേരളത്തിൽ ശക്തമായ മഴക്കും 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ രണ്ട് ചക്രവാതച്ചുഴികൾ ; കേരളത്തിൽ ശക്തമായ മഴക്കും 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

കട്ടേല സ്കൂളിൽ മിഠായി കൊടുക്കാനെത്തിയ വി. ശിവൻകുട്ടിക്കും കടകംപള്ളിക്കും പറ്റിയത് വമ്പൻ അമളി; നിയമം അറിയാതെ ചെന്ന് നാണം കെട്ട് മടങ്ങി; സംഭവം ഇങ്ങനെ

കട്ടേല സ്കൂളിൽ മിഠായി കൊടുക്കാനെത്തിയ വി. ശിവൻകുട്ടിക്കും കടകംപള്ളിക്കും പറ്റിയത് വമ്പൻ അമളി; നിയമം അറിയാതെ ചെന്ന് നാണം കെട്ട് മടങ്ങി; സംഭവം ഇങ്ങനെ

മിഠായി വിതരണത്തിന് ‘അയിത്ത’ നിറം; ദേശാഭിമാനിയുടെ ക്യാപ്സൂൾ രാഷ്ട്രീയത്തിന് മറുപടിയുമായി വി. മുരളീധരൻ; ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

മിഠായി വിതരണത്തിന് ‘അയിത്ത’ നിറം; ദേശാഭിമാനിയുടെ ക്യാപ്സൂൾ രാഷ്ട്രീയത്തിന് മറുപടിയുമായി വി. മുരളീധരൻ; ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

Discussion about this post

Latest News

‘അഞ്ച് മുസ്ലിം നേതാക്കൾക്ക് മന്ത്രിസ്ഥാനം നൽകണം, അതിൽ ഒരാളെ ഉപമുഖ്യമന്ത്രിയാക്കണം’ ; കർണാടകയിൽ കോൺഗ്രസിന് തലവേദന സൃഷ്ടിച്ച് മുസ്ലിം സംഘടന

‘അഞ്ച് മുസ്ലിം നേതാക്കൾക്ക് മന്ത്രിസ്ഥാനം നൽകണം, അതിൽ ഒരാളെ ഉപമുഖ്യമന്ത്രിയാക്കണം’ ; കർണാടകയിൽ കോൺഗ്രസിന് തലവേദന സൃഷ്ടിച്ച് മുസ്ലിം സംഘടന

‘വായ് അടച്ചിരിക്ക്’ എന്ന് മമത ആക്രോശിച്ചു; അഭിഷേകിനെ വിമർശിക്കരുതെന്ന് പറഞ്ഞു; തൃണമൂലിനെ പിളർത്തിയത് തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നടന്ന യോഗം

‘വായ് അടച്ചിരിക്ക്’ എന്ന് മമത ആക്രോശിച്ചു; അഭിഷേകിനെ വിമർശിക്കരുതെന്ന് പറഞ്ഞു; തൃണമൂലിനെ പിളർത്തിയത് തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നടന്ന യോഗം

ഡ്രസ്സിംഗ് റൂമിലെ നിശബ്ദതയിൽ നിന്ന് പിച്ചിന്റെ വിസ്ഫോടനത്തിലേക്ക്; സച്ചിൻ എന്ന പോരാളിയുടെ ഏറ്റവും കരുത്തുറ്റ തിരിച്ചടി, ഒലോംഗയുടെ കരിയർ തീർന്ന രാവ്

ഡ്രസ്സിംഗ് റൂമിലെ നിശബ്ദതയിൽ നിന്ന് പിച്ചിന്റെ വിസ്ഫോടനത്തിലേക്ക്; സച്ചിൻ എന്ന പോരാളിയുടെ ഏറ്റവും കരുത്തുറ്റ തിരിച്ചടി, ഒലോംഗയുടെ കരിയർ തീർന്ന രാവ്

അക്തറിന്റെ പന്തിൽ സച്ചിൻ ഉയർത്തിയ ആ പന്ത്; 130 കോടി ജനങ്ങളെ ആവേശത്തിലാക്കിയ ആ സിക്സർ

അക്തറിന്റെ പന്തിൽ സച്ചിൻ ഉയർത്തിയ ആ പന്ത്; 130 കോടി ജനങ്ങളെ ആവേശത്തിലാക്കിയ ആ സിക്സർ

ആരാണ് റിതബ്രത ബാനർജി? തൃണമൂൽ കോൺഗ്രസിനെ പിടിച്ചുകുലുക്കുന്ന രാഷ്ട്രീയ മുഖം

ആരാണ് റിതബ്രത ബാനർജി? തൃണമൂൽ കോൺഗ്രസിനെ പിടിച്ചുകുലുക്കുന്ന രാഷ്ട്രീയ മുഖം

പരാജയം അംഗീകരിക്കുന്നു, പക്ഷേ ഒന്നും അവസാനിച്ചെന്ന് കരുതേണ്ട; കൂടുതൽ കരുത്തനായി തിരിച്ചുവരും; സർക്കാരിന് മുന്നറിയിപ്പുമായി പിണറായി വിജയൻ

പരാജയം അംഗീകരിക്കുന്നു, പക്ഷേ ഒന്നും അവസാനിച്ചെന്ന് കരുതേണ്ട; കൂടുതൽ കരുത്തനായി തിരിച്ചുവരും; സർക്കാരിന് മുന്നറിയിപ്പുമായി പിണറായി വിജയൻ

മോദിയുമായി കൂടിക്കാഴ്ച നടത്തി വെനസ്വേല ഭരണാധികാരി ഡെൽസി റോഡ്രിഗസ് ; എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട് സുപ്രധാന ചർച്ചകൾ

മോദിയുമായി കൂടിക്കാഴ്ച നടത്തി വെനസ്വേല ഭരണാധികാരി ഡെൽസി റോഡ്രിഗസ് ; എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട് സുപ്രധാന ചർച്ചകൾ

ഞാൻ മാച്ച് ഫിക്‌സിങ്ങിന് വഴങ്ങിയില്ല, അതുകൊണ്ട് അവർ മൂന്ന് തവണ എന്നെ ലക്ഷ്യമിട്ടു; ദാവൂദ് ഇബ്രാഹിമിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ലളിത് മോദി

ഞാൻ മാച്ച് ഫിക്‌സിങ്ങിന് വഴങ്ങിയില്ല, അതുകൊണ്ട് അവർ മൂന്ന് തവണ എന്നെ ലക്ഷ്യമിട്ടു; ദാവൂദ് ഇബ്രാഹിമിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ലളിത് മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies