തിരുവനന്തപുരം : പ്രളയത്തിന്റെ മറവിൽ ഗൾഫിൽ നിന്ന് കേരളത്തിലെത്തിയ 150 കോടിയോളം വരുന്ന കള്ളപ്പണത്തിന്റെ പ്രധാനവിഹിതം കോഴിക്കോടുള്ള മതസംഘടനയ്ക്കാണ് ലഭിച്ചതെന്ന കണ്ടെത്തലുമായി അന്വേഷണ ഏജൻസികൾ. ഈ മതസംഘടനയ്ക്കു മന്ത്രി കെ.ടി ജലീലുമായി അടുത്ത ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഖുറാൻ വിവാദത്തിൽ ജലീലിനെ പിന്തുണയ്ക്കുന്ന ഏക മത സംഘടനയാണിത്.
പ്രളയ സമയത്ത് യുഎഇ സർക്കാരിന്റെ അനുമതിയില്ലാതെ ഗൾഫിൽ പിരിച്ച പണം യുഎഇ കോൺസുലേറ്റെന്ന പേരിലാണ് തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിലെ അക്കൗണ്ടിലെത്തിച്ചത്. തുടർന്ന് വിവിധ സംഘടനകൾക്ക് പണം വീതിച്ചു നൽകുകയായിരുന്നു. ഇതിൽ നിന്നും 40 കോടിയോളം രൂപ കോഴിക്കോടുള്ള മതസംഘടനയ്ക്കു മാത്രം ലഭിച്ചു. ഈ സംഘടന നടത്തുന്ന വിദ്യാലയത്തിന്റെ 5 കോടിയുടെ ഐടി കൺസൽട്ടൻസി കരാർ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കാണ് നൽകിയിട്ടുള്ളതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post