ഡൽഹി: ഷിപ്പിംഗ് വ്യവസായത്തിൽ ചൈനയുടെ ആധിപത്യം കുറയ്ക്കുന്നതിന്, നിർണ്ണായക പദ്ധതികളുമായി ഇന്ത്യ. രാജ്യത്തെ പ്രധാന തുറമുഖങ്ങളിൽ മെയ്ക്ക് ഇൻ ഇന്ത്യയ്ക്ക് കീഴിൽ നിർമ്മിച്ച ഇന്ത്യൻ ടഗ് ബോട്ടുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഷിപ്പിംഗ് മന്ത്രാലയത്തിൻറെ ഉത്തരവ്.
ടഗ് ബോട്ട് വ്യവസായത്തിൽ ചൈനീസ് മേധാവിത്വം അവസാനിപ്പിക്കാൻ മന്ത്രാലയം പദ്ധതിയിട്ടിട്ടുണ്ടെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി മൻസുഖ് ലാൽ മണ്ടാവിയ പറഞ്ഞു. മേക്ക് ഇൻ ഇന്ത്യയുടെ മാതൃകയിൽ ധാരാളം ടഗ് ബോട്ടുകൾ നിർമ്മിക്കും. അതിനാൽ ഈ മേഖലയിൽ സ്വയം പര്യാപ്തമാവാൻ ഇന്ത്യയ്ക്ക് സാധിക്കും. ചൈനീസ് അല്ലെങ്കിൽ വിദേശ ടഗ്‌ബോട്ടുകൾ ഉപയോഗിക്കില്ലെന്നും ഇന്ത്യയിൽ നിർമ്മിച്ച ടഗ്ബോട്ടുകൾ മാത്രമെ ഉപയോഗിക്കൂ എന്നും കേന്ദ്ര ഷിപ്പിംഗ് മന്ത്രി മൻസുഖ് മണ്ടാവിയ വ്യക്തമാക്കി.
നിലവിൽ 800 ഓളം ടഗ്‌ബോട്ടുകൾ ഇന്ത്യയിലെ തുറമുഖങ്ങളിൽ ഉണ്ട്, കൂടുതലും വിദേശത്തു നിന്നു എത്തിയ ടഗ് ബോട്ടുകളാണ്. ഇന്ത്യൻ ടഗ് ബോട്ട് വിപണിയുടെ 80% ചൈനയുടേതാണ്. ടഗ് ബോട്ടിന്റെ വിപണി പൂർണ്ണമായും ഇന്ത്യൻ സംരംഭകരുടെ കൈകളിൽ അല്ല. ഷിപ്പിംഗ് മന്ത്രാലയത്തിന്റെ ഈ തീരുമാനത്തോടെ,ലോക ടഗ് ബോട്ട് വിപണിയിലും ഇന്ത്യയുടെ ശക്തി വർദ്ധിക്കും. ഒരു ടഗ് ബോട്ടിന് 50–80 കോടി രൂപയാണ് വില.
ടഗ് ബോട്ട് എന്നത്കപ്പൽ പോലെ വലുതും ഉയർന്ന ശേഷിയുള്ളതുമായ ബോട്ടാണ്. ആവശ്യാനുസരണം കപ്പൽ വലിക്കാൻ ടഗ് ബോട്ട് ഉപയോഗിക്കുന്നു. ചരക്ക് കയറ്റിയ ഏറ്റവും വലിയ സീപ്ലെയിനുകളെയും വലിച്ചിടാനുള്ള കഴിവ് ടഗ് ബോട്ടിന് ഉണ്ട്. കപ്പൽ ഇടുങ്ങിയ കനാലിലായിരിക്കുമ്പോൾ, ആഴമില്ലാത്ത വെള്ളത്തിൽ കപ്പലിന് ചലിക്കാൻ ബുദ്ധിമുട്ടുണ്ടാകും. , അത്തരം സമയത്ത് ടഗ് ബോട്ട് കപ്പലിനെ വലിക്കുന്നു. ഇന്ത്യയിലെ സർക്കാർ തുറമുഖങ്ങളിൽ പ്രത്യോകിച്ച് ടഗ് ബോട്ടുകൾക്ക് ആവശ്യമേറെയാണ്.
Discussion about this post