തിരുവനന്തപുരം : യുഡിഎഫ് സർക്കാരിനെ കാലഘട്ടത്തിൽ ബജറ്റുമായി ബന്ധപ്പെട്ട് ഇടതുമുന്നണി എംഎൽഎമാർ നിയമസഭയിൽ അയ്യങ്കാളി നടത്തിയ കേസിൽ ഇന്ന് വിധി പ്രഖ്യാപിക്കും. മന്ത്രിമാരായ കെ.ടി ജലീൽ, ഇ പി ജയരാജൻ എന്നിവരടക്കം ആറു പേരാണ് കേസിലെ പ്രതികൾ.
2015 മാർച്ച് 13 നാണ് കേസിനാസ്പദമായ സംഭവം. അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്ന സമയത്ത് സ്പീക്കറുടെ ചേംബറിൽ കയറി കസേര അടക്കം ഇടത് എംഎൽഎമാർ മറച്ചിട്ടിരുന്നു. പ്രതിപക്ഷത്തിന് പ്രതിഷേധത്തിൽ രണ്ട് ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് കേസ്. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് അന്നത്തെ 6 എംഎൽഎമാർക്കെതിരെ പൊതുമുതൽ നശീകരണം നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്.കെ.ടി ജലീൽ, ഇ.പി ജയരാജൻ, കെ.അജിത്ത്, കെ.കുഞ്ഞുമുഹമ്മദ്, വി.ശിവൻകുട്ടി, സി.കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വി.ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകിയതിനെ തുടർന്ന് കേസ് പിൻവലിക്കാൻ തീരുമാനിച്ചെങ്കിലും, പ്രതിപക്ഷം തടസ്സഹർജി നൽകുകയായിരുന്നു.
Discussion about this post