ഡൽഹി:കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ഒരു ഭാഗത്ത് സംഘർഷം തടയുന്നതിനായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും മറുഭാഗത്ത് പ്രദേശത്ത് ചൈന സൈനിക ശക്തി വർദ്ധിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ. ലഡാക്കിൽ വ്യോമസേനയെ കൂടുതൽ വിന്യസിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കഴിഞ്ഞ 3 വർഷത്തിനിടെ ചൈന യഥാർത്ഥ നിയന്ത്രണ രേഖയക്കടുത്തുള്ള എയർ ബേസുകളുടെ എണ്ണം ഇരട്ടിയാക്കിയതായി സമീപകാല ഉപഗ്രഹ ചിത്രങ്ങളിലൂടെ വ്യക്തമാകുന്നുണ്ട്. ടിബറ്റൻ പീഠഭൂമിയിൽ ചൈനീസ് സൈനിക സൌകര്യങ്ങളും നിർമ്മാണവും വിപുലീകരിച്ചിട്ടുണ്ട്. 2017 ഡോക്ലാം പ്രതിസന്ധിക്ക് ശേഷം ചൈന ഇന്ത്യൻ അതിർത്തിയിൽ സൈനിക അടിസ്ഥാന സൌകര്യങ്ങൾ ഗണ്യമായി വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ചൈന ഈ പ്രവർത്തനം അതിവേഗം വർദ്ധിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. .
ഡോക്ലാമിലും ചൈന തങ്ങളുടെ വ്യോമസേനയുടെ ശക്തി വർദ്ധിപ്പിക്കുന്ന തിരക്കിലാണ്. ഡോക്ലാമിൽ നിന്ന് 330 കിലോമീറ്റർ അകലെ വരെ ചൈന എയർബേസ് നവീകരിക്കുമെന്നാണ് റിപ്പോർട്ട് .വ്യോമസേനാ താവളങ്ങളും ഇവിടെ വിമാന നിർമ്മിക്കാൻ പദ്ധതിയുണ്ട്. ഇത് വ്യോമസേനയുടെ ശക്തി വർദ്ധിപ്പിക്കുന്നതിന് സഹായികമാകും.
ജൂൺ 15 ന് ഗാൽവാൻ താഴ്‌വരയിൽ നടന്ന ഏറ്റുമുട്ടൽ മുതൽ ഇരു രാജ്യങ്ങളിലും സംഘർഷം ഉടലെടുത്തിരിക്കുകയാണ്. പാംഗോങ്ങിന്റെ വടക്കൻ തീരത്ത് ഫിംഗർ 3 പോയിന്റിനും ഫിംഗർ 4 പോയിന്റിനും ഇടയിൽ ഇരു സൈന്യവും ഇപ്പോഴും മുഖാമുഖം നിൽക്കുകയാണ്.ഇരു രാജ്യങ്ങളുടെയും സൈന്യം കഴിഞ്ഞദിവസം മുന്നറിയിപ്പ് വെടിവെയ്പ്പും നടത്തിയിരുന്നു.ചൈനയുടെ പ്രകോപനപരമായ നീക്കമാണ് ഇന്ത്യയും ഈ പ്രദേശത്ത് സൈനിക ശക്തി വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.
ഈ മാസം ആദ്യം ഫിംഗർ 3 നും 4 നും ഇടയിലുള്ള പ്രദേശം പിടിച്ചെടുക്കാൻ ചൈനീസ് സൈനികർ ശ്രമമ നടത്തിയിരുന്നു.ഇതിൻറെ ഭാഗമായി പ്രദേശത്ത് വെടിവെയ്പുകൾ നടന്നിരുന്നു. ഇതിനുശേഷം, രണ്ട് സൈന്യങ്ങളും കേവലം നൂറു മീറ്റർ അകലത്തിൽ മാത്രമാണ് നിലയുറപ്പിച്ചത്. ഫിംഗർ 8 ന്റെ യഥാർത്ഥ നിയന്ത്രണ രേഖയുടെ അവകാശം ഇന്ത്യ മുന്നോട്ടുവെച്ചിട്ടുണ്ട്.
Discussion about this post