തിരുവനന്തപുരം : ലൈഫ് മിഷൻ, സ്പ്രിംഗ്ലർ കരാറുകളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയെക്കുറിച്ച് ചോദിക്കുന്നവർക്കൊക്കെ പ്രത്യേക മാനസിക നിലയാണെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും താനൊഴികെ മറ്റുള്ളവരുടെയെല്ലാം മാനസികനില തെറ്റിയെന്ന രീതിയിലാണ് മുഖ്യമന്ത്രി പെരുമാറുന്നതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതി ആരോപണത്തിൽ മടിച്ചുമടിച്ചാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ചെന്നിത്തല വ്യക്തമാക്കി. സ്പ്രിംഗ്ലർ കരാർ എന്തു കൊണ്ട് അവസാനിപ്പിക്കുന്നുവെന്നും ഇതുവരെ സ്പ്രിംഗ്ലർ സോഫ്റ്റ്‌വെയർ എന്തിനെല്ലാം ഉപയോഗിച്ചുവെന്നും കരാറിലൂടെ എന്ത് ലാഭമാണ് സർക്കാരിനുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ചെന്നിത്തല പറഞ്ഞു.അതേസമയം, ലൈഫ്മിഷൻ പദ്ധതിയിലെ അഴിമതിയിൽ സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post