പട്ന: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എൻഡിഎ ക്യാമ്പിന് കരുത്തേകി പ്രമുഖരുടെ നീണ്ട നിര. അടുത്തയിടെ സർവ്വീസിൽ നിന്നും വോളന്ററി റിട്ടയർമെന്റ് എടുത്ത മുൻ ഡിജിപി ഗുപ്തേശ്വർ പാണ്ഡെ എൻഡിഎ സഖ്യകക്ഷിയായ ജെഡിയുവിൽ ചേർന്നു.
ശനിയാഴ്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ സന്ദർശിച്ച പാണ്ഡെ, പാർട്ടിയിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ചു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനക്ഷേമ നടപടികളിൽ സംതൃപ്തനാണെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഉത്സുകനാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബിഹാറിൽ എൻഡിഎ സഖ്യത്തിന് ഭരണത്തുടർച്ച പ്രവചിക്കുന്ന അഭിപ്രായ സർവ്വേകൾക്ക് പിന്നാലെ മഹാസഖ്യത്തിൽ തമ്മിലടി രൂക്ഷമായി. സീറ്റ് വിഭജനത്തിന്റെ കാര്യത്തിലാണ് കോൺഗ്രസ്സും ആർജെഡിയും പരസ്പരം കൊമ്പു കോർത്തിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബർ 28നാണ് ആരംഭിക്കുന്നത്. നവംബർ പത്തിനാണ് വോട്ടെണ്ണൽ.
Discussion about this post