കൊച്ചി : പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സംസ്ഥാന സർക്കാരും സിബിഐയും തമ്മിൽ ഹൈക്കോടതിയിൽ ഏറ്റുമുട്ടൽ. സിബിഐ 7 തവണ ആവശ്യപ്പെട്ടിട്ടും കേസ് ഡയറി ഉൾപ്പെടെയുള്ള രേഖകൾ ക്രൈംബ്രാഞ്ച് കൈമാറാത്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിനെതിരെ സിബിഐ നിലപാട് കടുപ്പിച്ചത്. പെരിയ കൊലക്കേസ് പ്രതികളുടെ ജാമ്യപേക്ഷ പരിഗണിക്കുമ്പോഴാണ് സിബിഐ കോടതിയെ പരാതി അറിയിച്ചത്. സംസ്ഥാന ക്രൈം ബ്രാഞ്ച് കേസ് ഡയറി ഉൾപ്പെടെയുള്ള രേഖകൾ കൈമാറുന്നതിനും അന്വേഷണം തുടരാൻ സാധിക്കുന്നില്ലെന്നും സിബിഐ കോടതിയിൽ വെളിപ്പെടുത്തി. ഇതേതുടർന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹർജിയിൽ വിധി പറയുന്നത് കോടതി മാറ്റി വെച്ചു.
എന്നാൽ, പെരിയ കേസ് ഡയറി തൽക്കാലം സിബിഐക്ക് കൈമാറില്ലെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിന്നു.ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്നതിനാലാണ് കേസ്ഡയറി കൈമാറാത്ത എന്ന് സംസ്ഥാന സർക്കാർ കോടതിയെ ധരിപ്പിച്ചു. സുപ്രീം കോടതി ഉത്തരവ് വരുന്നതിനുമുമ്പ് കേസ് ഡയറി ആവശ്യമെങ്കിൽ, സിബിഐ സുപ്രീംകോടതിയെയാണ് സമീപിക്കേണ്ടതെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. തുടർന്ന്, കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ച്, സുപ്രീംകോടതി ഉത്തരവ് വരും വരെ കേസ്ഡയറി ഹൈക്കോടതി സൂക്ഷിക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടു.
Discussion about this post