ഡൽഹി: ഇന്ത്യൻ സൈന്യത്തിന് ഉപയോഗിക്കാൻ ഇനി ആധുനിക ഗ്രനേഡുകൾ. 409 കോടി ചെലവിൽ ഇന്ത്യൻ ആർമി 10 ലക്ഷം മൾട്ടി-മോഡ് ഗ്രനേഡുകൾ ആണ് ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്നത്. മേക് ഇൻ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി പ്രതിരോധ മന്ത്രാലയവും, നാഗ്പൂർ ആസ്ഥാനമായുള്ള ഈൽ സോളാർ ഗ്രൂപ്പും പദ്ധതിയ്ക്കായി കരാർ ഒപ്പുവെച്ചു. ഡിആർഡിഒ / ടെർമിനൽ ബാലിസ്റ്റിക് റിസർച്ച് ലബോറട്ടറീസ് (ടിബിആർഎൽ) ആണ്മൾട്ടി-മോഡ് ഹാൻഡ് ഗ്രനേഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
.ഇത് നാഗ്പൂരിലെ എം എസ് ഇഇഎൽ സോളാർ കമ്പനി ഇനി നിർമ്മിച്ചു നൽകും. നന്നായി രൂപകൽപ്പന ചെയ്ത ഗ്രനേഡുകളാണ് ഇവ. പ്രതിരോധത്തിന് മാത്രമല്ല ശത്രുവിനെതിരെയുള്ള ഏത് ആക്രമണത്തിനും ഈ ഗ്രനേഡുകൾ ഉപയോഗിക്കാവുന്നതാണ്. പ്രതിരോധ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തം പ്രകടിപ്പിക്കുന്ന ഒരു പ്രധാന പദ്ധതിയാണിത്. അത്യാധുനിക വെടിമരുന്ന് സാങ്കേതികവിദ്യകൾ സ്വയംപര്യാപ്തത കൈവരിച്ച് നിർമ്മിക്കുന്ന ഈ ഗ്രനേഡുകൾ പൂർണ്ണമായും തദ്ദേശീയവുമാണ്
Discussion about this post