ഡൽഹി: അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ മോദി സർക്കാർ. അഴിമതിയും അച്ചടക്ക നടപടിയും നേരിടുന്ന ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര വിജിലൻസ് കമ്മീഷൻ (സിവിസി) കർശന നടപടിയെടുക്കുന്നു
പുതിയ തീരുമാനമനസരിച്ച് വിരമിക്കുന്നതിന് 30 ദിവസം മുമ്പ് എല്ലാ മന്ത്രാലയങ്ങളും സിവിസി പട്ടികയിലേക്ക് കേസിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെ ഫയൽ സമർപ്പിക്കണം. വിരമിക്കുന്നതിന് മുമ്പ് തന്നെ അത്തരം ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാനാണ് പുതിയ തീരുമാനം.
എല്ലാ മന്ത്രാലയങ്ങളുടെയും സെക്രട്ടറിമാർക്കും വിജിലൻസ് കമ്മീഷണർമാർക്കും ഇതു സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. സിവിസി ഡയറക്ടർ ജെ വിനോദ് കുമാർ ഒക്ടോബർ ഒന്നിന് ഐഎഎൻഎസിന് ഇതു സംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്. വിരമിക്കലിനടുത്തെത്തിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്കനടപടി നേരത്തേ നീക്കം ചെയ്യണമെന്ന് കത്തിൽ ഊന്നിപ്പറയുന്നു. വിരമിക്കലുമായി ബന്ധപ്പെട്ട കേസുകൾ എല്ലാ മാസവും 10 ന് രാത്രി 10 മണിയോടെ കേന്ദ്ര വിജിലൻസ് കമ്മീഷന് (സിവിസി) ലഭ്യമാക്കണമെന്ന് സിവിസി പുറപ്പെടുവിച്ച നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. പുതിയ തീരുമാനമനുസരിച്ച്, വിരമിക്കുന്ന തീയതിക്ക് 30 ദിവസം മുമ്പ് ഉദ്യോഗസ്ഥരുടെ കേസ് സിവിസിക്ക് മുന്നിൽ ഹാജരാക്കേണ്ടത് നിർബന്ധമാണ്.
ഉദാഹരണസഹിതമാണ് സിവിസി മന്ത്രാലയങ്ങൾക്ക് കത്ത് നൽകിയിരിക്കുന്നത്. “ഒരു ഉദ്യോഗസ്ഥൻ നവംബർ 30 ന് വിരമിക്കുകയാണെങ്കിൽ, അദ്ദേഹത്തിനെതിരെ സ്വീകരിച്ച നടപടി, അന്വേഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട റിപ്പോർട്ട് കുറഞ്ഞത് 30 ദിവസമെങ്കിലും മുൻകൂട്ടി ലഭ്യമായിരിക്കണം, അതായത് ഒക്ടോബർ 31 നകം റിപ്പോർട്ട് ലഭിച്ചിരിക്കണം. എങ്കിൽ മാത്രമെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ കാര്യത്തിൽ കേന്ദ്ര വിജിലൻസ് കമ്മീഷന് നിർദ്ദേശങ്ങൾ നൽകാൻ കഴിയൂ.
എല്ലാ സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ഉൾപ്പെടെ എല്ലാ മന്ത്രാലയങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സെക്രട്ടറിമാർക്ക് കേന്ദ്ര വിജിലൻസ് കമ്മീഷൻ കത്ത് അയച്ചിട്ടുണ്ട്. എല്ലാ മന്ത്രാലയങ്ങളിലെയും വിജിലൻസ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര വിജിലൻസ് കമ്മീഷൻ ഇതു സംബന്ധിച്ച് കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
അച്ചടക്ക നടപടി നേരിടുന്ന ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങളിൽ കൃത്യമായി തീർപ്പുകൽപ്പിക്കാത്തത് ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യംകൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം. ഉദ്യോഗസ്ഥർക്ക് വിരമിച്ചയുടൻ പെൻഷൻ മുതലായ ആനുകൂല്യങ്ങൾ ലഭിക്കും. അത്തരം സാഹചര്യങ്ങളിൽ അവർക്കെതിരായ കേസുകൾ തീർപ്പാക്കേണ്ടത് ആവശ്യമാണ്. അതിനാൽ, ഫയൽ ഒരു മാസം മുമ്പ് കമ്മീഷൻ മുൻപാകെ എത്തണമെന്നാണ് തീരുമാനം.
Discussion about this post