Friday, May 23, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഡിവൈഎഫ്‌ഐ എവിടെയും രക്ഷാബന്ധന്‍ സംഘടിപ്പിച്ചിട്ടില്ലെന്ന് എം സ്വരാജ്

by Brave India Desk
Sep 1, 2015, 04:42 pm IST
in Kerala
Share on FacebookTweetWhatsAppTelegram

Rakhi-Raksha-Bandhan (1)ഡിവൈഎഫ്‌ഐ കേരളത്തില്‍ എവിടെയും രക്ഷ ബന്ധന്‍ സംഘടിപ്പിച്ചിട്ടില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്. ഡിവൈഎഫ്‌ഐ രക്ഷാബന്ധന്‍ സംഘടിപ്പിക്കുന്നുവെന്ന് കാണിച്ചുള്ള വ്യാജപോസ്റ്ററും, വ്യാജ ബോര്‍ഡുമൊക്കെ ഫോട്ടോഷോപ്പ് തരികിടയാണെന്ന് സ്വരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ വിശദീകരിക്കുന്നു.
‘25,000ത്തിലധികം യൂണിറ്റുകള്‍ കേരളത്തില്‍ മാത്രമുള്ള സംഘടനയാണ് ഡി.വൈ.എഫ്.ഐ. ഒരു ക്യാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചാല്‍ അത് ഏതെങ്കിലും ഒരു യൂണിറ്റില്‍ മാത്രം രഹസ്യമായി നടത്തുന്ന രീതി ഞങ്ങള്‍ക്കില്ല. നടത്തുന്ന എല്ലാ ക്യാമ്പയിനുകളും സംസ്ഥാന കമ്മിറ്റിതന്നെ പരസ്യപ്പെടുത്തുകയും സംസ്ഥാനമൊട്ടുക്കും സംഘടിപ്പിക്കുകയും ചെയ്യും. വര്‍ഗ്ഗീയ ലക്ഷ്യത്തോടെ സംഘപരിവാരം നടത്തുന്ന രക്ഷാബന്ധന്‍ പോലെയുള്ള കോമാളിത്തരങ്ങള്‍ ഏറ്റെടുത്തു നടത്തേണ്ട ഗതികേടൊന്നും ഡി.വൈ.എഫ്.ഐക്കില്ലെന്ന് പ്രത്യേകം പറയേണ്ടതില്ല.’-സ്വരാജ് വിശദീകരിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

ചരടുകെട്ടല്‍ കമ്പനിക്കാരുടെ നാടകങ്ങള്‍
എം.സ്വരാജ്

Stories you may like

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

ആരോഗ്യകരമായ ആശയ സംവാദങ്ങളുടെ വിപുലമായ സാധ്യതകളാണ് നമുക്ക് മുന്നില്‍ നവമാധ്യമങ്ങള്‍ തുറന്നു തരുന്നത്. അത്തരം സാധ്യതകളെ സര്‍ഗ്ഗാത്മകമായി പ്രയോജനപ്പെടുത്തുന്നതിന് പകരം തരംതാഴ്ന്ന നുണപ്രചരണത്തിനും വ്യക്തിഹത്യ നടത്താനും പച്ചക്കള്ളം പ്രചരിപ്പിക്കാനും ഒക്കെ സാങ്കേതികവിദ്യയെ ഉപയോഗിക്കുന്ന ചിലര്‍ സൈബര്‍ സ്‌പേസില്‍ സജീവമാണ്. ഇത്തരം കള്ളനാണയങ്ങള്‍ മനുഷ്യരുടെയാകെ ശത്രുപക്ഷത്താണ് നിലയുറപ്പിച്ചിട്ടുള്ളത്. നാണംകെട്ട നുണപ്രചരണങ്ങളില്‍ അഭിരമിച്ച് സായൂജ്യമടയുന്ന വികലമനസ്സുകളുടെ വൈകൃതങ്ങള്‍ക്ക് നിരവധി ഉദാഹരണങ്ങളുമുണ്ട്.
അക്കൂട്ടത്തില്‍ ഒടുവിലായി കണ്ട ഒരു നെറികെട്ട പ്രചരണമാണ് ഡി.വൈ.എഫ്.ഐയും ‘രക്ഷാബന്ധന്‍ മഹോത്സവം’ സംഘടിപ്പിക്കുന്നുവെന്നത്. വളരെ ആസൂത്രിതമായി ഡി.വൈ.എഫ്.ഐയുടെ പേരില്‍ വ്യാജപോസ്റ്ററും ബോര്‍ഡുമൊക്കെ ഫോട്ടോഷോപ്പ് തരികിടയിലൂടെ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നത് പതിവായിരിക്കുന്നു. മങ്കര, കാഞ്ഞിരത്തിങ്കല്‍ തുടങ്ങിയ സ്ഥലങ്ങളുടെ പേരും ഇത്തരം വികൃത സൃഷ്ടികളില്‍ കാണാം. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന നേതാക്കന്മാരുടെയൊന്നും പേരില്ല എന്നതും ശ്രദ്ധേയമാണ്. വ്യാജ ബോര്‍ഡില്‍ പരാമര്‍ശിക്കുന്ന മങ്കര, കാഞ്ഞിരത്തിങ്കല്‍ തുടങ്ങിയ പേരുള്ള ഒരുസ്ഥലത്തും ഇത്തരത്തില്‍ ഒരു പരിപാടിയും സംഘടിപ്പിക്കപ്പെട്ടിട്ടില്ല. ദുഷ്ടബുദ്ധികളുടെ ഹീനചിന്തയില്‍നിന്ന് ഉടലെടുക്കുന്ന ഇത്തരം തറവേലകള്‍ക്ക് നേതൃത്വം കൊടുക്കുന്ന പരമമാന്യന്മാര്‍ ആ പണി അവസാനിപ്പിക്കണം.
25,000ത്തിലധികം യൂണിറ്റുകള്‍ കേരളത്തില്‍ മാത്രമുള്ള സംഘടനയാണ് ഡി.വൈ.എഫ്.ഐ. ഒരു ക്യാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചാല്‍ അത് ഏതെങ്കിലും ഒരു യൂണിറ്റില്‍ മാത്രം രഹസ്യമായി നടത്തുന്ന രീതി ഞങ്ങള്‍ക്കില്ല. നടത്തുന്ന എല്ലാ ക്യാമ്പയിനുകളും സംസ്ഥാന കമ്മിറ്റിതന്നെ പരസ്യപ്പെടുത്തുകയും സംസ്ഥാനമൊട്ടുക്കും സംഘടിപ്പിക്കുകയും ചെയ്യും. വര്‍ഗ്ഗീയ ലക്ഷ്യത്തോടെ സംഘപരിവാരം നടത്തുന്ന രക്ഷാബന്ധന്‍ പോലെയുള്ള കോമാളിത്തരങ്ങള്‍ ഏറ്റെടുത്തു നടത്തേണ്ട ഗതികേടൊന്നും ഡി.വൈ.എഫ്.ഐക്കില്ലെന്ന് പ്രത്യേകം പറയേണ്ടതില്ല.
മനുഷ്യന്റെ കൈകളില്‍ ചരടു കെട്ടിക്കൊണ്ടല്ല സാഹോദര്യം പ്രഖ്യാപിക്കേണ്ടത്. ഒരു ചരടിന്റെയും അകമ്പടിയില്ലാതെ തന്നെ ഈ ഭൂമിയില്‍ പിറന്ന സകലമനുഷ്യരും സഹോദരങ്ങളാണെന്ന് ചിന്തിക്കാന്‍ നമുക്കാവണം. സാഹോദര്യം വിളംബരം ചെയ്യാന്‍ ചരടുമായി ഇറങ്ങിയിരിക്കുന്നവര്‍ കൈയ്യില്‍ ആരോ കെട്ടിയ ചരടില്ലാത്തതിനാലാണോ ആയിരങ്ങളെ ഗുജറാത്തിലും മറ്റ് പലയിടത്തും കൊന്നുതള്ളിയതെന്ന് മറുപടി പറയണം. മനുഷ്യന്റെ കൈകള്‍ ചരട് കെട്ടാനുള്ളതല്ലെന്നും എല്ലാ ചങ്ങലകളും പൊട്ടിച്ചെറിയാനുള്ളതാണെന്നും ഇനിയെങ്കിലും ഇക്കൂട്ടര്‍ തിരിച്ചറിയണം.
ഡി.വൈ.എഫ്.ഐയുടെ പേരില്‍ ഇത്തരം നാഥനില്ലാത്ത വ്യാജ പോസ്റ്ററുകള്‍ ഫെയ്‌സ്ബുക്കിലും മറ്റും പ്രത്യക്ഷപ്പെടുന്ന മാത്രയില്‍തന്നെ അത് ഷെയര്‍ ചെയ്യുന്ന അതിവിപ്ലവകാരികളോടും, ഉടനെ ചാടിവീണ് കമന്റുകള്‍ പോസ്റ്റുചെയ്ത് ഡി.വൈ.എഫ്.ഐയ്ക്ക് നേര്‍വഴികാണിച്ചുതരാനായി ഉപന്യാസ രചന ആരംഭിച്ച സകല മഹാത്മാക്കളോടും വിനയപൂര്‍വ്വം അറിയിക്കട്ടെ, മേല്‍കലാപരിപാടികളെല്ലാം സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും അവരുടെ തീരുമാനപ്രകാരം ആരംഭിച്ചിട്ടുള്ള ആര്‍ഷഭാരത പ്രചരണപരിപാടിയാണെന്ന് ദയവായി മനസ്സിലാക്കണം.ചിന്തയിലും രക്തത്തിലും വിഷം പേറുന്നവര്‍ മറുപടി അര്‍ഹിക്കുന്നില്ലെങ്കിലും ഇത്തരം വിഷപ്രചരണത്തില്‍ വീണുപോകുന്നവര്‍ സത്യം മനസിലാക്കണമെന്നുള്ളതുകൊണ്ടാണ് ഈ കുറിപ്പ്.

Tags: dyfim.swarajrakshabandhan
ShareTweetSendShare

Latest stories from this section

കേരളത്തിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;വന്ദേഭാരതിൽ പുതിയ മാറ്റം: റെയിൽവേയുടെ സർപ്രൈസ്

ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചു,രാജ്യവിരുദ്ധ പരാമർശം :മലപ്പുറം സ്വദേശി അറസ്റ്റിൽ

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

Discussion about this post

Latest News

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും:ലഷ്‌കർ സ്ഥാപകന്റെ അതേ ഭീഷണിയുമായി പാകിസ്താൻ സൈനികവക്താവ്; ഓരേ തൂവൽപക്ഷികളെന്ന് സോഷ്യൽമീഡിയ

കാട്ടുനീതിയാണ് പാകിസ്താനിൽ,സൈനികമേധാവിയ്ക്ക് ‘രാജാവ്’പദവി നൽകാമായിരുന്നു; വിമർശനവുമായി ഇമ്രാൻ ഖാൻ

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

സാരിക്കൊപ്പം രക്തച്ചുവപ്പുള്ള സിന്ദൂരം,പിന്നാലെ ഭഗവദ്ഗീതയിലെ ശ്ലോകം ആലേഖനം ചെയ്ത ഗൗൺ:കാനിൽ ഭാരതീയ സംസ്‌കാരം ഉയർത്തിപ്പിടിച്ച് ഐശ്വര്യറായി

കേരളത്തിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;വന്ദേഭാരതിൽ പുതിയ മാറ്റം: റെയിൽവേയുടെ സർപ്രൈസ്

ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചു,രാജ്യവിരുദ്ധ പരാമർശം :മലപ്പുറം സ്വദേശി അറസ്റ്റിൽ

ഉദ്ഘാടനത്തിന് പിന്നാലെ തകർന്ന് യുദ്ധക്കപ്പൽ,ക്രിമിനൽ കുറ്റമെന്ന് കിം ജോങ് ഉൻ; കട്ടക്കലിപ്പിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies