ഹത്രാസ് : ഉത്തർപ്രദേശിലെ ഹത്രാസിൽ, പെൺകുട്ടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ വെളിപ്പെടുത്തലുകൾ. പ്രതിയുമായുള്ള പെൺകുട്ടിയുടെ ബന്ധം വീട്ടുകാർ എതിർത്തിരുന്നുവെന്ന് ഗ്രാമത്തലവൻ സാക്ഷ്യപ്പെടുത്തുന്നു.
പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന പ്രതി തന്നെയാണ് തന്നോടു സംസാരിക്കാനായി അവൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയത്. ഈ ബന്ധം വീട്ടുകാർ രൂക്ഷമായി എതിർത്തിരുന്നതിനാൽ, അവർ തന്നെയാണ് പെൺകുട്ടിയെ ആക്രമിച്ചതെന്നും ഗ്രാമത്തലവൻ വെളിപ്പെടുത്തുന്നു.
“അവനാണ് ആ കുറ്റം ചെയ്തതെങ്കിൽ തീർച്ചയായും അവനെ തൂക്കിക്കൊല്ലണം.പക്ഷേ, അതിനുമുമ്പ് ആരോപിക്കപ്പെട്ട അയാൾ തന്നെയാണ് യഥാർത്ഥ പ്രതിയെന്ന് തെളിയിക്കട്ടെ. ഈ ഗ്രാമത്തിൽ എല്ലാവരും നാർക്കോ ടെസ്റ്റിന് തയ്യാറാണ്. ഒരിക്കലും മറ്റുള്ളവരുടെ കുറ്റത്തിന് ഒരാൾ ശിക്ഷിക്കപ്പെടരുത്. അവൻ ആ പെൺകുട്ടിയെ കാണാൻ വന്നതാണ്, അത് അവളുടെ വീട്ടുകാർ കണ്ടതാണ് പ്രശ്നമായത്” ഹത്രാസ് ഗ്രാമത്തലവൻ പറയുന്നു. വീട്ടുകാരുടെ മർദ്ദനം മാരകമായതിനാനാലാണ് കുട്ടിയുടെ ജീവൻ അപകടത്തിലായതെന്ന് ഗ്രാമമുഖ്യൻ വ്യക്തമാക്കി.
Discussion about this post