വത്തിക്കാന്‍ : ഗര്‍ഭഛിദ്രം നടത്തിയവര്‍ക്ക് മാപ്പ് നല്‍കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. ഗര്‍ഭഛിദ്രം കൊടിയ പാപം തന്നെ എന്നതില്‍ സംശയമില്ല. സ്വന്തം കുഞ്ഞിനെ പിറക്കുന്നതിനു മുന്‍പേ കൊന്ന സ്ത്രീകളുടെ ദുഃഖം താന്‍ നേരിട്ടു അറിഞ്ഞിട്ടുണ്ട്. അവര്‍ക്ക് മനഃശാന്തി നല്‍കണം. ക്ഷമയുടെയും ദയയുടെയും അതിര്‍ത്തികള്‍ തുറക്കുകയാണ് തന്റെ ലക്ഷ്യമെന്നും മാര്‍പാപ്പ പറഞ്ഞു.
‘ആഴമില്ലാത്ത അറിവുള്ളവര്‍ മാത്രമാണ് ഗര്‍ഭഛിദ്രത്തിന്റെ ദുരന്തം അനുഭവിച്ചിരിക്കുന്നത്. ചിലര്‍ വിചാരിക്കുന്നത് അവര്‍ക്ക് മറ്റു മാര്‍ഗങ്ങളില്ലെന്നാണ്.’ പോപ്പ് പറഞ്ഞു.
കുമ്പസാരിച്ചാല്‍ ഒരു വൈദികന് പാപമോചനം നല്‍കാന്‍ കഴിയാത്ത കുറ്റമാണിത്. ലത്തീന്‍ സഭയില്‍ ബിഷപ്പിനാണ് പാപമോചനം നല്‍കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അധികാരം. എന്നാല്‍ പുരോഹിതന്മാര്‍ ഇക്കാര്യത്തില്‍ വിശ്വാസികള്‍ക്ക് മാപ്പ് നല്‍കണമെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ പറഞ്ഞു.
ഡിസംബര്‍ എട്ടിന് തുടങ്ങുന്ന ദയയുടെ വര്‍ഷത്തില്‍ മാത്രമാണ് ഈ ആനുകൂല്യം താല്‍ക്കാലികമായി നല്‍കാന്‍ മാര്‍പാപ്പ പ്രഖ്യാപനം നടത്തിയത്. വിശ്വാസികളുടെ പാപങ്ങള്‍ക്ക് മാപ്പുനല്‍കാന്‍ ഈ വര്‍ഷം ഡിസംബര്‍ എട്ട് മുതല്‍ 2016 നവംബര്‍ 20 വരെ എല്ലാ ദേവാലയങ്ങളിലും വാര്‍ഷികാഘോഷം സംഘടിപ്പിക്കുമെന്ന് മാര്‍പാപ്പ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Discussion about this post