തിരുവനന്തപുരം : അഴിമതി ആരോപണങ്ങളുടെ പേരിൽ മുഖ്യമന്ത്രിയേയും സംസ്ഥാന സർക്കാരിനേയും വിമർശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണകാലം കേരളത്തിൽ ദുരിതങ്ങൾ മാത്രമാണെന്നും അഴിമതി ആരോപണങ്ങൾ ഉയരുമ്പോൾ തുടരെ കള്ളം പറയുന്ന മുഖ്യമന്ത്രിയിൽ വിശ്വാസം ഇല്ലാതായെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സെക്രട്ടറിയേറ്റിനു മുന്നിൽ ആരംഭിച്ച സത്യാഗ്രഹ സമരത്തിൽ പങ്കെടുക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. സിപിഎമ്മിന്റെ ചാനൽ തൊഴിലാളികൾ ചാനൽ ചർച്ചകളിൽ പോകാതെ വിട്ടുനിൽക്കുന്നത് കള്ളം പറയാൻ കഴിയില്ലെന്ന് മനസ്സിലാക്കിയാണെന്ന് അദ്ദേഹം ആരോപിച്ചു.
“ക്രൂരമായ ക്രിമിനൽ പശ്ചാത്തലമുള്ള മുഖ്യമന്ത്രിയാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. ഫാസിസ്റ്റ് മനസ്സാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. ഏകാധിപതിയാണ്. അതിനാലാണ് റൂൾസ് ഓഫ് ബിസിനസ്സിൽ മാറ്റം വരുത്തുന്നത്. റൂൾസ് ഓഫ് ബിസിനസിൽ മാറ്റംവരുത്തിയെന്നതിന്റെ തെളിവാണ് ശിവശങ്കറെടുത്ത തീരുമാനങ്ങൾ”- മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
Discussion about this post