ബെയ്ജിംഗ്: അതിര്‍ത്തി വിഷയത്തിൽ വീണ്ടും പ്രകോപനവുമായി ചൈന. അതിർത്തിയില്‍ ഇന്ത്യ പാലം നിര്‍മിക്കുന്നതിനെതിരെ ചൈന രംഗത്തെത്തി. ലഡാക്കിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കില്ലെന്നും മേഖലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നതായി ബെയ്ജിംഗ് അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ മൂലകാരണം അതിര്‍ത്തിയില്‍ ഇന്ത്യ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു. സംഘര്‍ഷമുണ്ടാക്കുന്ന നടപടികളൊന്നും സ്വീകരിക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനധികൃതമായി ഇന്ത്യ രൂപീകരിച്ച ലഡാക്ക് കേന്ദ്രഭരണ പ്രദേശവും അരുണാചല്‍ പ്രദേശും ചൈന അംഗീകരിക്കുന്നില്ല. അതിര്‍ത്തിയില്‍ സൈനിക സംഘര്‍ഷങ്ങള്‍ ലക്ഷ്യമിട്ടുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിലപാടെടുക്കുന്നതായും ഷാവോ ലിജിയാന്‍ പറഞ്ഞു.
സ്ഥിതിഗതികള്‍ ലഘൂകരിക്കാനുള്ള ഇരുരാജ്യങ്ങളുടെയും ശ്രമങ്ങളെ തുരങ്കം വയ്ക്കുന്ന തരത്തില്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്ന നടപടികളൊന്നും സ്വീകരിക്കരുത്. അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുക, സൈനിക വിന്യാസം വേഗത്തിലാക്കുക എന്നിവയാണ് ഇരുപക്ഷവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് മൂലകാരണം- അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്തിടെ ലഡാക്കിലും അരുണാചല്‍ പ്രദേശിലുമായി എട്ട് വീതം പാലങ്ങളുടെ ഉദ്ഘാടനം ഇന്ത്യ നടത്തിയിരുന്നു. ഇതാണ് ചൈനയുടെ പ്രകോപനത്തിന് കാരണമായത്.
തന്ത്രപ്രധാന മേഖലകളില്‍ സായുധസേനയുടെ മുന്നേറ്റം സുഗമമാക്കുന്നതിനുള്ള 44 പാലങ്ങളാണ് അതിര്‍ത്തി പ്രദേശത്ത് കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്. ലഡാക്ക്, ജമ്മുകാഷ്മീര്‍, അരുണാചല്‍ പ്രദേശ്, സിക്കിം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളിലാണു പാലങ്ങള്‍.
ലഡാക്കിലെ എട്ടെണ്ണം ഉള്‍പ്പെടെ 44 പാലങ്ങളില്‍ ഭൂരിഭാഗവും സൈനികരുടെയും ആയുധങ്ങളുടെയും നീക്കം വേഗത്തിലാക്കും.
Discussion about this post