തനിഷ്ഖ് ജ്വല്ലറിക്കു നേരെ ആൾക്കൂട്ട ആക്രമണമുണ്ടായെന്ന വ്യാജ വാർത്താ റിപ്പോർട്ട് ചെയ്തതിന് ന്യൂസ് ചാനലായ എൻ.ഡി.ടി.വിക്കെതിരെ കേസെടുത്തു. ജ്വല്ലറിയുടെ പുതിയ പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധങ്ങളുയരുകയും തുടർന്ന് സ്ഥാപനം പരസ്യം പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഗുജറാത്തിലെ ഗാന്ധിധാമിലുള്ള തനിഷ്ഖ് ജ്വല്ലറിയുടെ ഷോറൂമിനു നേരെ ആക്രമണമുണ്ടായെന്ന വ്യാജവാർത്ത എൻ.ഡി.ടി.വി പ്രചരിപ്പിച്ചത്.
ഇന്ത്യൻ പീനൽ കോഡിലെ 153 A (രണ്ട് സമുദായങ്ങൾക്കിടയിലോ മതവിശ്വാസികൾക്കിടയിലോ വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുക),505 (രണ്ട് സമുദായങ്ങൾക്കിടയിലോ മതവിശ്വാസികൾക്കിടയിലോ ഭയമോ ആശങ്കയോ ഉണ്ടാക്കും വിധത്തിൽ അധിക്ഷേപകരമോ വിദ്വേഷം ജനിപ്പിക്കുന്നതോ തെറ്റായതോ ആയ കാര്യങ്ങൾ പ്രചരിപ്പിക്കുക ) പ്രകാരമാണ് ചാനലിനെതിരെ ഗാന്ധിധാമിലുള്ള കുട്ച്ച് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഒക്ടോബർ 14 നാണ് ഷോറൂമിനു നേരെ ആക്രമണമുണ്ടായതിനെ തുടർന്നാണ് മാനേജർ പരസ്യം പിൻവലിക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്തതെന്ന വ്യാജ വാർത്ത എൻ.ഡി.ടി.വി പ്രചരിപ്പിക്കുന്നത്. എന്നാൽ, പിന്നീട് ഷോറൂമിന്റെ മാനേജർ തന്നെ സ്ഥാപനത്തിനു നേരെ ആക്രമണമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തു വന്നു.
Discussion about this post