ശ്രീനഗർ : ജമ്മു കശ്മീരിലെ ഹന്ദ്‍വാരയിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാലു ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. റാഫിയാബാദിലെ ലഡൂര ഗ്രാമത്തിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനും ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു.
ലഡൂര ഗ്രാമത്തിലുള്ള വീട്ടിൽ ഒരു ഭീകരൻ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടർന്നു തിരച്ചിൽ നടത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ഹിസ്ബുൽ മുജാഹിദ്ദിൻ നിന്നു വിട്ടുപോയ ലഷ്കറെ ഇസ്‌ലാം എന്ന സംഘടനയുമായി ബന്ധപ്പെട്ട ഭീകരനായിരുന്നു ഒളിച്ചു കഴിഞ്ഞിരുന്നത്. മണിക്കൂറുകൾ നീണ്ടുനിന്ന ശ്കതമായ ഏറ്റുമുട്ടലിനൊടുവിൽ സൈന്യം ഭീകരനെ വധിച്ചു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകരർ ജമ്മു കശ്മീരിൽ തുടരെ ആക്രമണം നടത്തുകയാണ്. കഴിഞ്ഞയാഴ്ച മാത്രം മൂന്നു ഭീകരരാണ് കൊല്ലപ്പെട്ടത്. രണ്ടു ഭീകരരെ ജീവനോടെ പിടികൂടാൻ ഇന്ത്യൻ സൈന്യത്തിനു കഴിഞ്ഞിരുന്നു.
Discussion about this post