തിരുവനന്തപുരം : യു.എ.ഇ കോൺസൽ ജനറലും അറ്റാഷെയും പണം കടത്തിയെന്ന് മൊഴി നൽകി സ്വപ്ന സുരേഷ് . സുരക്ഷാ പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ സരിത്താണ് സഹായിച്ചതെന്നും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. നേരത്തെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ടെലഗ്രാം ഗ്രൂപ്പ് രൂപീകരിച്ചതായി സരിത്ത് മൊഴി നൽകിയിരുന്നു. സിപിഎം കമ്മിറ്റിയെന്നായിരുന്നു ഗ്രൂപ്പിന്റെ പേര്.
അതേ സമയം, തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റ് നയതന്ത്ര ഉദ്യോഗസ്ഥർ നിയമവിരുദ്ധ ഇടപാടുകൾ നടത്തുന്നതായി സ്വപ്ന സൂചിപ്പിച്ചിരുന്നെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ മൊഴി നൽകിയിട്ടുണ്ട്. ‘കോൺസൽ ഈസ് ഈറ്റിംഗ് മാംഗോസ്’ എന്ന കോഡ് വാചകം ഉപയോഗിച്ചായിരുന്നു ഇത്തരം ഇടപാടുകളെ സംബന്ധിച്ച് ജീവനക്കാർ സംസാരിച്ചിരുന്നത്.
Discussion about this post