ന്യൂഡൽഹി : കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനമാനങ്ങളിൽ നിന്നും കമൽനാഥിനെ അടിയന്തരമായി ഒഴിവാക്കണമെന്ന് സോണിയ ഗാന്ധിയ്ക്ക് കത്തെഴുതി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.
സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന ഒരാൾ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനം വഹിക്കുന്നത് ഭൂഷണമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കത്ത്. കമൽനാഥിനെ നീക്കം ചെയ്യാൻ തയ്യാറായില്ലെങ്കിൽ, ഈ മോശമായ പെരുമാറ്റത്തെ കോൺഗ്രസ് അനുകൂലിക്കുന്നുവെന്ന് വിശ്വസിക്കാൻ ജനങ്ങൾ നിർബന്ധിതരാവുമെന്നും ശിവരാജ് സിങ് ചൗഹാൻ ഓർമ്മിപ്പിച്ചു. തീരുമാനം സോണിയ ഗാന്ധിക്ക് വിട്ടു കൊടുക്കുന്നുവെന്നും ചൗഹാൻ പറഞ്ഞു.
ബിജെപി നേതാവ് ഇമാർത്ഥി ദേവിയെ കമൽനാഥ് ‘ഐറ്റം’ എന്നു വിളിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്. മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഈ തരം താണ നടപടിക്കെതിരെ ശിവരാജ് സിംഗ് ചൗഹാൻ ബിജെപി എം.പി ജോതിരാദിത്യ സിന്ധ്യ, കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ എന്നിവർ രണ്ടുമണിക്കൂർ നിശബ്ദമായി നിരാഹാര സത്യാഗ്രഹം ഇരുന്നിരുന്നു.
Discussion about this post