നഗോർണോ -കരാബാക്ക് യുദ്ധത്തിൽ മുസ്ലീം ഭൂരിപക്ഷ രാജ്യമായ അസർബെയ്ജാന് പരസ്യപിന്തുണയുമായി തുർക്കി. അസർബെയ്ജാനിൽ സ്ഥിരമായി മിലിട്ടറിബേസ് സ്ഥാപിക്കാനൊരുങ്ങുകയാണ് തുർക്കി പ്രസിഡന്റ് ത്വയിപ് എർദോഗാൻ. ഇതോടെ സംഘർഷത്തിനിടയിലെ തുർക്കിയുടെ സൈനികതാല്പര്യങ്ങൾ കൂടുതൽ വ്യക്തമാവുകയാണ്.
അസർബെയ്ജാൻ ഭരണകൂടം മിലിട്ടറി ബേസിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. അസർബെയ്ജാനിൽ മിലിറ്ററി ബേസിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ആ പ്രദേശത്തുള്ള രാജ്യങ്ങളുടെ സുരക്ഷയിൽ ടർക്കിഷ് പ്രസിഡന്റ് എർദോഗാൻവിട്ടുവീഴ്ച ചെയ്തേക്കുമെന്ന് യുദ്ധവിദഗ്ധർ ഭയക്കുന്നുണ്ട്. പരസ്യമായുള്ള പ്രഖ്യാപനം നടത്തുന്നത് ഇപ്പോഴാണെങ്കിലും നേരത്തെ തന്നെ തുർക്കിയും അസർബൈജാനും തമ്മിൽ സൈനിക സഹകരണമുണ്ടായിരുന്നുവെന്നാണ് പ്രാദേശിക വാർത്തകൾ.
കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും സംയുക്തമായി 10 സൈനിക അഭ്യാസങ്ങൾ സങ്കടിപ്പിച്ചിരുന്നത് അതിനുള്ള തെളിവാണ്. തുർക്കി നൽകുന്ന പിന്തുണയാണ് അസർബെയ്ജാന്റെ കരുത്ത്. നേരത്തെ,അസർബൈജാനു വേണ്ടി പോരാടാൻ തുർക്കി വിദേശ തീവ്രവാദികളെ രാജ്യത്തേക്കെത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
Discussion about this post