കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ അസുഖം വെറും തട്ടിപ്പെന്ന് കസ്റ്റംസ്. വേദനസംഹാരി കഴിച്ചാൽ മാറുന്ന നടുവേദന മാത്രമേ ശിവശങ്കറിനുള്ളൂവെന്നും, അത് കൊണ്ടു തന്നെ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ വാദിച്ചു.
അറസ്റ്റ് പ്രതീക്ഷിച്ചിരുന്ന ശിവശങ്കർ, അതുകൊണ്ടാണ് ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ തന്നെ പോയതെന്നും കസ്റ്റംസ് വെളിപ്പെടുത്തി. കൃത്യമായി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് ആശുപത്രിയിൽ ചികിത്സ നടക്കുന്നതെന്നും കസ്റ്റംസ് ആരോപിച്ചു. പൂജപ്പുരയിലെ വീട്ടിൽ നിന്ന് കസ്റ്റംസ് ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്ന വഴിയിൽ ആയിരുന്നു ശിവശങ്കറിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. കരമനയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ഇയാളെ പ്രവേശിപ്പിച്ചത്. ഇവിടെ തന്നെയായിരുന്നു ശിവശങ്കറിന്റെ ഭാര്യയും ജോലിചെയ്തിരുന്നത്.
പിന്നീട്, നടുവിനും കഴുത്തിനും വേദനയുണ്ടെന്ന് പറഞ്ഞപ്പോൾ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ ശിവശങ്കറിന്റെ അറസ്റ്റ് വെള്ളിയാഴ്ച വരെ ഹൈക്കോടതി തടഞ്ഞിരുന്നു
Discussion about this post