ചെന്നൈ: ഹിന്ദു സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ വിസികെ നേതാവും എം പിയുമായ തോൾ തിരുമാളവൻ അറസ്റ്റിൽ. ബിജെപി തമിഴ്നാട് ഘടകത്തിന്‍റെ പരാതിയിലാണ് ചെന്നൈ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹിന്ദു ക്ഷേത്രങ്ങളിലെ ശിൽപ്പങ്ങൾ അശ്ലീലതയാണെന്ന് തിരുമാളവൻ ആരോപിച്ചിരുന്നു. എല്ലാ നടിമാരും പണത്തിന് വേണ്ടി തുണിയഴിച്ചിട്ട് അതിനെ കല എന്ന് വിളിക്കുന്നവരാണ് എന്നതാണ് തിരുമാളവന്റെ മറ്റൊരു പരാമർശം. എല്ലാ ഹിന്ദു സ്ത്രീകളും വേശ്യകളാണ് എന്ന് തിരുമാളവൻ അഭിപ്രായപ്പെട്ടതായും ബിജെപി ചൂണ്ടിക്കാട്ടുന്നു.
മനുസ്മൃതിയും സനാതന ധർമ്മവും സ്ത്രീകളെ വേശ്യകളായി ചിത്രീകരിക്കുന്നു എന്ന തിരുമാളവന്റെ പ്രസ്താവന തമിഴ്നാട്ടിൽ പ്രതിഷേധ കൊടുങ്കാറ്റ് സൃഷ്ടിച്ചിരുന്നു. സ്ത്രീകളെ അപമാനിക്കുന്നതാണ് തിരുമാവളവന്‍റെ പ്രസ്താവനയെന്ന് ബിജെപി നേതാവ് ഖുശ്ബു ആരോപിച്ചിരുന്നു.
എന്നാൽ തിരുമാളവവന് പിന്തുണയുമായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍, ജിഗ്നേഷ് മേവാനി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. തിരുമാവളവനെതിരായ കേസ് പിന്‍വലിക്കണമെന്ന് സിപിഎം ഉള്‍പ്പെടെയുള്ള ഇടത് പാർട്ടികൾ ആവശ്യപ്പെട്ടു.
Discussion about this post