കാസർകോട്: ജൂവലറി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ എം സി കമറുദ്ദീൻ എംഎൽഎയുടെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധ മാർച്ചുമായി നിക്ഷേപകർ. ഫാഷൻ ഗോൾഡ് ജൂവലറി ചെയർമാനായ കമറുദ്ദീന്റെ ഉപ്പളയിലെ വസതിയിലേക്കാണ് മാർച്ച് നടത്തിയത്. അന്വേഷണ സംഘത്തിന്റെ മെല്ലെപ്പോക്ക് ദുരൂഹമാണെന്നും ഇതിൽ ഒത്തുകളി സംശയിക്കുന്നതായും നിക്ഷേപകർ ആരോപിക്കുന്നു.
ആഗസ്റ്റ് 27 നാണ് 3 നിക്ഷേപകരുടെ പരാതിയിൽ എംസി കമറുദ്ദീനെതിരെ ആദ്യത്തെ 3 വഞ്ചനാ കേസുകൾ രജിസ്റ്റർ ചെയ്തത്. പിന്നീട് ഇത് 87 കേസുകളായി ഉയർന്നു. ഇതോടെ അന്വേഷണം ആദ്യം ക്രൈം ബ്രാഞ്ചും പിന്നീട് പ്രത്യേക സംഘവും ഏറ്റെടുക്കുകയായിരുന്നു.
കേസെടുത്ത് രണ്ട് മാസമായിട്ടും മുഖ്യപ്രതികളായ എംസി കമറുദ്ദീൻ എംഎൽഎയോ എംഡി പൂക്കോയ തങ്ങളെയോ ചോദ്യം ചെയ്യുക പോലുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നിക്ഷേപകർ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയത്.
Discussion about this post