ന്യൂഡൽഹി : മുഹമ്മദ് ഗോറി മുതൽ അജ്മൽ കസബ് വരേയ്ക്കും ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരയാണ് ഭാരതമെന്ന് ബിജെപി നേതാവ് തജീന്ദർ പാൽ സിംഗ്. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ ശക്തമായ മതമൗലികവാദ വിരുദ്ധ നിലപാടുകളെ വിമർശിച്ച ഇമ്രാൻ ഖാന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു തജീന്ദർ.
“ബാബർ മുതൽ ഔറംഗസേബ് വരെ, തൈമൂർ മുതൽ അഫ്സൽ വരെ, ഗസ്നി മുതൽ തുഗ്ളക്ക് വരെ മുഹമ്മദ് ഗോറി മുതൽ അജ്മൽ കസബ് വരെ എക്കാലത്തും ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരയായിരുന്നു ഭാരതം. അതുകൊണ്ടു തന്നെ മതപരമായ ആക്രമണത്തെ ഒരു രീതിക്കും ഭാരതത്തിന് ന്യായീകരിക്കാനാവില്ല. ഞങ്ങൾ ഫ്രാൻസിനോടൊപ്പമാണ്, സമ്പൂർണ്ണ ഭാരതവും ഫ്രാൻസിനോടൊപ്പമാണ്”- എന്ന് തജീന്ദർ വ്യക്തമാക്കി.
ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ പ്രവർത്തികൾക്ക് ലോകമെമ്പാടും വൻ പിന്തുണയാണ് ലഭിക്കുന്നത്. മതനിന്ദ ആരോപിച്ച് അധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തിൽ രൂക്ഷ പ്രതികരണമാണ് ഫ്രഞ്ച് സ്ർക്കാർ നടത്തിയത്. ഇതിനു പുറകെ, അന്യമതസ്ഥനെ സ്നേഹിച്ചതിന് മകളുടെ തല മൊട്ടയടിച്ച ബോസ്നിയക്കാരെ കുടുംബത്തോടെ ഫ്രാൻസ് പുറത്താക്കിയിരുന്നു.
Discussion about this post